ന്യൂഡൽഹി: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായതിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ പരിശോധനാ നയത്തിൽ പറയുന്നു. ഇവർ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങൾ കൊണ്ടോ ‘റിസ്ക്’ വിഭാഗത്തിലാണെങ്കിലേ പരിശോധന ആവശ്യമുള്ളൂ. സമ്പർക്കപ്പട്ടികയിലുള്ളവരെ നിർബന്ധമായും പരിശോധിക്കണമെന്നാണ് ഐസിഎംആർ മുൻപു പറഞ്ഞിരുന്നത്. എന്നാൽ കോവിഡ് ലക്ഷണമില്ലാത്ത ആർക്കും പരിശോധന വേണ്ടെന്നാണു പുതിയ നയത്തിൽ പറയുന്നത്. സംസ്ഥാനാന്തര യാത്രക്കാർക്കു പരിശോധന ആവശ്യമില്ല. ഇടയ്ക്കുള്ള പരിശോധനകൾക്കോ പ്രസവത്തിനോ എത്തുന്ന ഗർഭിണികൾക്കും ലക്ഷണങ്ങളില്ലെങ്കിൽ പരിശോധന വേണ്ട.
ഹോം ടെസ്റ്റ് കിറ്റ്, ആന്റിജൻ പരിശോധന എന്നിവയിൽ പോസിറ്റീവായാൽ അന്തിമ സ്ഥിരീകരണത്തിന് ആർടിപിസിആർ ആവശ്യമില്ല. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായിട്ടും കോവിഡ് ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം. കോവിഡ് പരിശോധനയ്ക്ക് ആന്റിജൻ ടെസ്റ്റ് ആയാലും മതി. കോവിഡ് ബാധ വേഗം സ്ഥിരീകരിക്കാനും റിസ്ക് വിഭാഗക്കാരെ വേഗം ഐസലേഷനിലാക്കാനുമാണു മാറ്റങ്ങൾ നിർദേശിക്കുന്നതെന്ന് ഐസിഎംആർ അറിയിച്ചു.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…