യുക്രൈൻ: മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവരാണ് യുക്രെയ്ൻ അതിർത്തി കടന്നത്. ആക്രമണം ആരംഭിച്ചശേഷമെത്തുന്ന ആദ്യ വിദേശ നേതാക്കളാണിവർ. മറ്റു യൂറോപ്യൻ രാജ്യങ്ങൾ യാത്രയെ പിന്തുണച്ചിട്ടില്ല.
നാറ്റോ അംഗത്വത്തിനുപകരം സുരക്ഷാധാരണ മാത്രമാക്കാമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വാഗ്ദാനം ചെയ്തെങ്കിലും റഷ്യയ്ക്ക് ഇതു സ്വീകാര്യമല്ല. കീവിൽ 15 നില കെട്ടിടത്തിലും മറ്റുമുള്ള ഷെല്ലാക്രമണത്തിൽ 4 മരണം റിപ്പോർട്ട് ചെയ്തു. കീവിനു സമീപം യുഎസിലെ ഫോക്സ് ന്യൂസിന്റെ ഫൊട്ടോഗ്രഫർ പിയറി സക്രസെവ്സ്കി കൊല്ലപ്പെട്ടു. റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിനു പരുക്കേറ്റു. കഴിഞ്ഞദിവസം മറ്റൊരു യുഎസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.
റിൻ മേഖലയിലെ ടിവി ടവർ ആക്രമണത്തിൽ മരണം 19 ആയി. തെക്കൻ നഗരമായ ഖേഴ്സൻ പൂർണമായി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇവിടെ തെരുവിലിറങ്ങിയ ജനങ്ങളെ പിരിച്ചുവിടാൻ വെടിവയ്പുണ്ടായതായാണ് ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട്. ബെർഡിയാൻസ്ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലും ജനം തെരുവിലിറങ്ങി. ചെർണീവിലും ആക്രമണം രൂക്ഷമാണ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…