യുക്രൈൻ: മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവരാണ് യുക്രെയ്ൻ അതിർത്തി കടന്നത്. ആക്രമണം ആരംഭിച്ചശേഷമെത്തുന്ന ആദ്യ വിദേശ നേതാക്കളാണിവർ. മറ്റു യൂറോപ്യൻ രാജ്യങ്ങൾ യാത്രയെ പിന്തുണച്ചിട്ടില്ല.
നാറ്റോ അംഗത്വത്തിനുപകരം സുരക്ഷാധാരണ മാത്രമാക്കാമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വാഗ്ദാനം ചെയ്തെങ്കിലും റഷ്യയ്ക്ക് ഇതു സ്വീകാര്യമല്ല. കീവിൽ 15 നില കെട്ടിടത്തിലും മറ്റുമുള്ള ഷെല്ലാക്രമണത്തിൽ 4 മരണം റിപ്പോർട്ട് ചെയ്തു. കീവിനു സമീപം യുഎസിലെ ഫോക്സ് ന്യൂസിന്റെ ഫൊട്ടോഗ്രഫർ പിയറി സക്രസെവ്സ്കി കൊല്ലപ്പെട്ടു. റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിനു പരുക്കേറ്റു. കഴിഞ്ഞദിവസം മറ്റൊരു യുഎസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.
റിൻ മേഖലയിലെ ടിവി ടവർ ആക്രമണത്തിൽ മരണം 19 ആയി. തെക്കൻ നഗരമായ ഖേഴ്സൻ പൂർണമായി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇവിടെ തെരുവിലിറങ്ങിയ ജനങ്ങളെ പിരിച്ചുവിടാൻ വെടിവയ്പുണ്ടായതായാണ് ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട്. ബെർഡിയാൻസ്ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലും ജനം തെരുവിലിറങ്ങി. ചെർണീവിലും ആക്രമണം രൂക്ഷമാണ്.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…