കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. 2017-ല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യാനെത്തിയ അരിയാണിത്. അതിനുശേഷം പ്രളയവും പിറകെ കൊറോണയും എത്തിയതോടെ അരി വിതരണം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. ഏഴുദിവസം മുമ്പാണ് സപ്ലൈകോ ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അരി കഴുകി വൃത്തിയാക്കാനുള്ള നിര്‍ദേശം ലഭിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ ആവശ്യം. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസ് ഗോഡൗണ്‍ പൂട്ടുകയും ഉദ്യോഗസ്ഥരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ സപ്ലൈകോയും പോലീസും അന്വേഷണം ആരംഭിച്ചു.
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…