കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. 2017-ല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യാനെത്തിയ അരിയാണിത്. അതിനുശേഷം പ്രളയവും പിറകെ കൊറോണയും എത്തിയതോടെ അരി വിതരണം ചെയ്യാന്‍ സാധിച്ചില്ലെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. ഏഴുദിവസം മുമ്പാണ് സപ്ലൈകോ ഗോഡൗണ്‍ ഉദ്യോഗസ്ഥര്‍ക്ക് അരി കഴുകി വൃത്തിയാക്കാനുള്ള നിര്‍ദേശം ലഭിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ ആവശ്യം. സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിനായി പോലീസ് ഗോഡൗണ്‍ പൂട്ടുകയും ഉദ്യോഗസ്ഥരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ സപ്ലൈകോയും പോലീസും അന്വേഷണം ആരംഭിച്ചു.
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…