ദുബായ്: നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുമായി യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ നിയമം പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസം, പുനരധിവാസം, എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന തൊഴിലവസരങ്ങൾ, ആരോഗ്യസംരക്ഷണം, ചികിത്സ, സാമൂഹിക സേവനങ്ങൾ എന്നിവയെക്കുറിച്ച് നിയമത്തിൽ വിശദമാക്കുന്നുണ്ട്. ആരാധന, പോലീസ്, നിയമസംവിധാനം തുടങ്ങിയ എല്ലാ സേവനങ്ങളും നിശ്ചയദാർഢ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ കഴിയണം എന്നാണ് നിയമത്തിലെ പ്രധാന നിർദേശം. ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിശ്ചയദാർഢ്യക്കാരോട് നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിയിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്ക് ബാങ്കിങ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വിവിധ കായിക വിനോദ പരിപാടികളിൽ പങ്കെടുക്കാനും കഴിയുമെന്നുറപ്പാക്കാനും നിയമം നിർദേശിക്കുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…