ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രധാന ഉറപ്പു നൽകേണ്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഇഗോർ പോലിഖ വ്യക്തമാക്കി. അഭയാർഥികളെ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനിടയിൽ വംശീയ വിദ്വേഷം നേരിടേണ്ടി വരുന്നെന്ന പരാതിയെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അംബാസഡർ അഭ്യർഥിച്ചു. യുദ്ധത്തെ തുടർന്ന് 4 ലക്ഷം അഭയാർഥികൾ സമീപ രാജ്യങ്ങളിലേക്കു പലായനം ചെയ്തു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അഭയാർഥികളുടെ എണ്ണം 70 ലക്ഷം ആകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയടക്കമുള്ള സഹോദരരാഷ്ട്രങ്ങൾ പുടിനുമേൽ സമ്മർദം ചെലുത്തി യുദ്ധം അവസാനിപ്പിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ യുക്രെയ്നിനു മാനുഷിക സഹായം നൽകുമെന്നു വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാർക്കു മുൻഗണന നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടാണ്. അത്രയേറെ ജനങ്ങളാണ് അതിർത്തികളിലുള്ളത്. തന്റെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയും കുട്ടികളും അടക്കമുള്ളവർ പോലും 2 ദിവസമായി ക്യൂവിൽ കാത്തുനിൽക്കുകയാണെന്ന് ഇഗോർ പോലിഖ വ്യക്തമാക്കി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…