Categories: Gulf

കൊറോണ വൈറസിനെതിരെ ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം

ദോഹ: കൊറോണ വൈറസിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നടപടികൾ ശക്തം. ചൈനയിൽ നിന്ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് കർശന ആരോഗ്യ പരിശോധന ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ചൈനീസ് യാത്രക്കാർക്ക് വിമാനത്താവളത്തിൽ തെർമൽ പരിശോധന നടത്തുന്നത്. ഉയർന്ന നിലവാരമുള്ള തെർമൽ ക്യാമറ ഉപയോഗിച്ചാണ് യാത്രക്കാരന്റെ ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്നത്. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ എയർവേയ്‌സ് എന്നിവയുടെ സഹകരണത്തിൽ പരിശോധന ഏർപ്പെടുത്തിയത്.

വിമാന യാത്രക്കാർക്ക് തെർമൽ പരിശോധന

ചൈനയിൽ നിന്നെത്തിയ 6 വിമാനങ്ങളിലെ 2,000 യാത്രക്കാരാണ് വെള്ളിയാഴ്ച ആരംഭിച്ച തെർമൽ പരിശോധനയ്ക്ക് വിധേയരായത്. എല്ലാവരും രോഗവിമുക്തരാണ്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ഒരു വിമാനത്തിൽ നിന്നുള്ള മുഴുവൻ യാത്രക്കാർക്കും തെർമൽ പരിശോധന നടത്താൻ പരമാവധി 20 മിനിറ്റ് മതിയെന്ന് ദേശീയ എപ്പിഡെമിക് പ്രിപ്പറേഷൻ കമ്മിറ്റി സഹ അധ്യക്ഷനും മന്ത്രാലയം ആരോഗ്യ സംരക്ഷണ-സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടറുമായ ഡോ.ഹമദ് അൽ റുമൈഹി പറഞ്ഞു. വിമാനത്താവളത്തിനുളളിൽ 10 തെർമൽ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മന്ത്രാലയത്തിലെയും ഹമദ് മെഡിക്കൽ കോർപറേഷനിലെയും ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധന.

എല്ലാം സജ്ജമാക്കി മെഡിക്കൽ ക്ലിനിക്

രോഗ ലക്ഷണങ്ങളോടെ എത്തുന്നവർ, തെർമൽ ക്യാമറയിൽ സംശയാസ്പദമായ തരത്തിൽ ശരീര ഊഷ്മാവ് രേഖപ്പെടുത്തുന്ന യാത്രക്കാർ എന്നിവർക്കെല്ലാം അടിയന്തര പരിചരണം നൽകാൻ വിമാനത്താവളത്തിനുള്ളിൽ മെഡിക്കൽ ക്ലിനിക്കും സജീവം. എമർജൻസി വകുപ്പിലെ ഡോക്ടർമാർ, നഴ്‌സുമാർ, ആംബുലൻസ് വിഭാഗം പ്രതിനിധികൾ എന്നിവരുടെ സേവനമാണ് ക്ലിനിക്കിലുള്ളത്. ന്യുമോണിയയുണ്ടെന്ന് കണ്ടെത്തിയാൽ യാത്രക്കാരനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റും.

ബോധവൽക്കരണ ക്യാംപെയ്‌നും

പരിശോധന മാത്രമല്ല വൈറസിനെതിരെ ബോധവൽക്കരണ ക്യാംപെയ്‌നും വിമാനത്താവളത്തിൽ ആരംഭിച്ചു. ന്യുമോണിയ, ഉയർന്ന തോതിലുള്ള പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളെക്കുറിച്ച് വിമാനത്താവളത്തിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും അവബോധം നൽകുന്നുണ്ട്. പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ള വിമാനങ്ങൾ ദോഹയിലേക്ക് എത്തുന്നതിന് മുൻപേവിമാന ജീവനക്കാർ യാത്രക്കാർക്ക് ബോധവൽക്കരണം നൽകുന്നുണ്ട്. മേൽ പറഞ്ഞ രോഗ ലക്ഷണങ്ങൾ ഉള്ളവർ അധികൃതരെ അറിയിക്കണമെന്നും അടിയന്തര ചികിത്സ തേടണമെന്നും നിർദേശിക്കുന്നുണ്ട്.

Newsdesk

Recent Posts

ഫാമിലി റീ യൂണിഫിക്കേഷൻ: താമസ സൗകര്യത്തിന്റെ തെളിവ് നിർബന്ധമാകും, “ഹൗസ് ഷെയറിംഗ്” സാധ്യമാകുമോ.?

ഡബ്ലിൻ: അയർലണ്ടിൽ കുടുംബ പുനഃസംഗമ (Family Reunification) അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് താമസ സൗകര്യവുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പ്രധാനമാകുന്നു. വിദേശത്ത്…

5 mins ago

House Sharing Could Become the Biggest Obstacle to Family Reunification in Ireland

New Family Reunification Policy Raises Serious Questions for Migrants Living in Shared Accommodation By GNN…

1 hour ago

OCI കാർഡ് ഉടമകൾ ശ്രദ്ധിക്കുക; വിദേശ പാസ്‌പോർട്ട് പുതുക്കിയാൽ ഈ അപ്‌ഡേറ്റ് നിർബന്ധം

വിദേശ പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം OCI (Overseas Citizen of India) രേഖകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക്…

2 hours ago

അയർലണ്ട് ഫാമിലി റീ യൂണിഫിക്കേഷൻ നിയമങ്ങളിൽ വൻ മാറ്റം; ഉയർന്ന വരുമാന മാനദണ്ഡവും കർശന താമസ വ്യവസ്ഥകളും കൂടുതൽ കാത്തിരിപ്പ് കാലയളവും കുടിയേറ്റ കുടുംബങ്ങളെ ബാധിക്കുമോ?

അയർലണ്ടിൽ താമസിക്കുന്ന Non-EEA (യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ) പൗരന്മാർക്ക് കുടുംബാംഗങ്ങളെ അയർലണ്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള Family Reunification Policyയിൽ സർക്കാർ ചരിത്രപരമായ…

5 hours ago

IRELAND TIGHTENS FAMILY REUNIFICATION RULES

New Income, Housing and Waiting Period Requirements Could Reshape the Future of Migrant Families Healthcare…

16 hours ago

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: യുകെ മാതൃക അയർലണ്ട് പിന്തുടരുമോ?

ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ…

24 hours ago