ദുബായ്: എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആർ ഷെട്ടിയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ കോടതിയിൽ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ ദുബായ് ശാഖ നൽകിയ പരാതിയിലാണ് ഉത്തരവ്.
എൻഎംസി, ബിആർ ഷെട്ടി എന്നിവർക്കെതിരെ 2013 ൽ 8.4 മില്യൺ ഡോളർ (31 മില്യൺ ദിർഹം) വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ബാങ്ക് കേസ് ഫയൽ ചെയ്തിരുന്നു. 2013 ൽ തയാറാക്കുകയും കഴിഞ്ഞ വർഷം ഡിസംബറിൽ പരിഷ്ക്കരിക്കുകയും ചെയ്ത കരാർ പ്രകാരം നൽകിയ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ പരാതി. ബി ആർ ഷെട്ടിയുടെ അബുദാബിയിലേയും ദുബായിലേയും ആസ്തികൾ, എൻഎംസി ഹെൽത്ത്, ഫിൻബ്ലർ, ബിആർഎസ് ഇൻവെസ്റ്റ്മെന്‍റ് ഹോൾഡിങ്സ് എന്നിവ ഉൾപ്പെടെയുള്ള കമ്പനികളിലെ ഓഹരികളാണ് മരവിപ്പിക്കുന്നത്.
ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് ഒരു ആംസ്റ്റർഡാം ആസ്ഥാനമായ സ്ഥാപനമാണ്, അത് വാണിജ്യ, ചരക്ക് ധനകാര്യമേഖലകളിലായി ഒമ്പത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
ഷെട്ടി “ഇപ്പോൾ യുഎഇയുടെ അധികാരപരിധിയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു” എന്നും എമിറേറ്റ്‌സിലെ അദ്ദേഹത്തിന്റെ “ഗണ്യമായ” സ്വത്തുക്കൾ ഇല്ലാതാകാനുള്ള സാധ്യതയുണ്ടെന്നും ബാങ്ക് വൃത്തങ്ങൾ പറയുന്നു.
“സാധാരണ ജീവിതച്ചെലവുകൾക്കും നിയമോപദേശത്തിനും പ്രാതിനിധ്യത്തിനുമായി ന്യായമായ തുക” ക്കായി ഓരോ ആഴ്ചയും 7,000 ഡോളർ വരെ ചെലവഴിക്കാൻ ഉത്തരവ് അനുവദിച്ചിട്ടുണ്ടെന്ന് ഡിഐഎഫ്സി കോടതി രേഖ വ്യക്തമാക്കുന്നു. നിലവിലുള്ള വ്യവഹാര നടപടികളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് വ്യക്തമാക്കി.
1975 ൽ ബിആ ഷെട്ടി സ്ഥാപിച്ചതാണ് എൻഎംസി ഹെൽത്ത്കെയർ. ഒരൊറ്റ ആശുപത്രിയിൽ നിന്ന് യുഎഇയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെൽത്ത് കെയർ ഓപ്പറേറ്ററായി വളർന്നു, അതിൽ 2,000 ഡോക്ടർമാരും നഴ്സുമാർ ഉൾപ്പടെ 20,000 സ്റ്റാഫുകളും ജോലി ചെയ്യുന്നു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ മൂല്യം അതിന്റെ ഏറ്റവും ഉയർന്ന സമയത്ത് 8.58 ബില്യൺ ഡോളർ (40 ദിർഹം) ആയിരുന്നു.
പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി…
DUBLIN, IRELAND — A mobile exhibition was launched in Dublin to raise awareness on the…
പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ് പിഴകൾ സെപ്റ്റംബർ മുതൽ 100 യൂറോ വർദ്ധിപ്പിക്കും. പിഴ തുക €150 ൽ…
നേരിട്ട് കാർഡ് പേയ്‌മെന്റുകൾ നടത്തുമ്പോൾ ഗണ്യമായി അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലണ്ടിന്റെ…
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ അടുത്ത മാസം വർധിപ്പിക്കുന്നതിന് മുമ്പ് മോർട്ട്ഗേജ് ഹോൾഡർമാരോട് അവരുടെ പലിശ നിരക്കുകൾ അടിയന്തിരമായി…
മെയ് മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മെയ്…