ജിദ്ദ: കർശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീർഥാടകർ ബുധനാഴ്ച മിനയിലെത്തും. സൗദിയുടെ വിവിധ മേഖലകളിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീർഥാടകരാണ് മിനയിലെത്തുന്നത്. ഇതോടെ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരില്ലാതെയാണ് ഇത്തവണത്തെ ഹജ്ജ്. തീർഥാടനചരിത്രത്തിൽ അപൂർവമാണിത്.
കോവിഡ് വ്യാപനം തടയാനും തീർഥാടകരുടെ സുരക്ഷ പരിഗണിച്ചുമാണ് സൗദി ഭരണകൂടം തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചത്. ആഭ്യന്തര തീർഥാടകരിൽ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളിൽ 160 രാജ്യക്കാർ ഉൾപ്പെടും. മലയാളികളുൾപ്പെടെ 30ഒാളം ഇന്ത്യക്കാരുമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേെക്കത്തുന്ന റോഡുകളിൽ കനത്ത സുരക്ഷാനിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്ന് ഹജ്ജ് സുരക്ഷാവിഭാഗം ആവർത്തിച്ചിട്ടുണ്ട്. ഹജ്ജിനുമുമ്പ് നാലുദിവസത്തെ ക്വാറൻറീൻ തീർഥാടകർക്ക് നിർബന്ധമാക്കിയിരുന്നു. ഇവരെ ഒാരോരുത്തരെയും ഒാരോ റൂമുകളിലാക്കി അസീസിയയിലെ ഹോട്ടലിലാണ് പാർപ്പിച്ചത്. ഇവിടെനിന്ന് തീർഥാടകർ ചെറുസംഘങ്ങളായി മിനയിലേക്കു തിരിക്കും. ഒാരോ സംഘത്തിനും ഒാരോ ബസാണുള്ളത്. സീറ്റുകളിൽ പകുതി മാത്രമേ ഉപയോഗിക്കൂ. ഹജ്ജ് കഴിയുംവരെ ഒരേ ബസിൽ ഒരേ സീറ്റിലായിരിക്കും യാത്ര.
ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’…
ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ…
നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക്…
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ…
പച്ചപ്പുല്ലുകളാൽ നിറഞ്ഞ ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ…
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…