ജിദ്ദ: സൗദിയിലെ ചില വാഹനാപകടങ്ങൾ സംഭവിക്കുന്നതിനുള്ള കാരണങ്ങളെ വലിയ കുറ്റ കൃത്യങ്ങളിലാണു ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സൗദി പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
മയക്ക് മരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ച് വാഹനമോടിക്കൽ, എതിർ ദിശയിൽ വാഹനമോടിക്കൽ, റെഡ് സിഗ്നൽ മുറിച്ച് കടക്കുന്നതും വാഹനങ്ങളുമായി അഭ്യാസങ്ങൾ കാണിക്കുന്നതും ആരുടെയെങ്കിലും മരണത്തിനോ ശരീരാവയവങ്ങൾ നഷ്ടപ്പെടുത്തുന്നതിനോ കേടു വരുത്തുന്നതിനോ കാരണമാകുകയോ അപകത്തിൽ പെട്ട് മുറിവേറ്റ് 15 ദിവസത്തിലധികം മുറിവുണങ്ങുന്നതിനു സമയമെടുക്കുകയോ ചെയ്യൽ എന്നിവയെല്ലാം വാഹനാപകടങ്ങളിലെ വലിയ കുറ്റ കൃത്യങ്ങളായിട്ടാണു പരിഗണിച്ചിട്ടുള്ളത്.
വലിയ കുറ്റങ്ങളായി പരിഗണിക്കപ്പെട്ട ട്രാഫിക് നിയമ ലംഘനങ്ങൾ ചെയ്ത് ആരെങ്കിലും മരിക്കുകയോ ശരീരാവയവങ്ങൾക്ക് കേട് പാടുകൾ സംഭവിക്കുകയോ ചെയ്താൽ 2 ലക്ഷം റിയാലും 4 വർഷം വരെ തടവുമാണു ശിക്ഷ ലഭിക്കുക.
അതേ സമയം പരിക്കേറ്റ രോഗിയുടെ അസുഖം ഭേദമാകാൻ 15 ദിവസത്തിലധികം സമയമെടുത്താൽ പ്രതിക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണു ശിക്ഷ.
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം…
ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്…
അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം,…
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick…
യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ…
കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive)…