ബൾഗേറിയ: ചൊവ്വാഴ്ച വടക്കൻ മാസിഡോണിയൻ വിനോദസഞ്ചാരികളുമായെത്തിയ ബസ് പടിഞ്ഞാറൻ ബൾഗേറിയയിലെ ഹൈവേയിൽ തീപിടുത്തത്തിൽ തകർന്ന് 12 കുട്ടികളടക്കം നാല്പത്തഞ്ചോളം ആളുകൾ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കത്തുന്ന ബസിൽ നിന്ന് ചാടിയ ഏഴ് പേരെ സോഫിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി.
പ്രാദേശിക സമയം പുലർച്ചെ 2.00 മണിയോടെ സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലായിരുന്നു അപകടം. തീപിടിക്കുന്നതിന് മുമ്പോ ശേഷമോ ബസ് ഒരു ഹൈവേ ബാരിയറിൽ ഇടിച്ചതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് ബൾഗേറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈവേയുടെ നടുവിൽ ബസ് കത്തിനശിക്കുന്നതായി ടെലിവിഷൻ ദൃശ്യങ്ങളിൽ കാണാം.
ഒരു നോർത്ത് മാസിഡോണിയൻ ട്രാവൽ ഏജൻസിയിൽ നിന്നുള്ള നാല് ബസുകൾ തുർക്കിയിൽ നിന്ന് തിങ്കളാഴ്ച വൈകി ബൾഗേറിയയിലേക്ക് പ്രവേശിച്ചതായി ബൾഗേറിയൻ അന്വേഷണ സേവന മേധാവി ബോറിസ്ലാവ് സരഫോവ് പറഞ്ഞു. ഡ്രൈവറുടെ പിഴവോ വാഹനത്തിൻറെ സാങ്കേതിക തകരാറോ അപകടത്തിന്റെ രണ്ട് പ്രാരംഭ പതിപ്പുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…