ഡബ്ലിൻ : അയർലണ്ടിലെ ജനങ്ങളാകെ കുതിച്ചുയരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആധിയിലാണെന്ന് സർക്കാർ ഏജൻസിയുടെ സ്ഥിരീകരണം. രാജ്യത്തെ 96% ഉപഭോക്താക്കളും നിലവിലെ ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കയിലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു.
സമൂഹം ഇപ്പൊൾ അഭിമുഖീകരിക്കുന്ന ജീവിത ചിലവിൻ്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് സി എസ് ഒയുടെ ‘ഔവർ ലൈവ്സ്, ഔവർ മണി പൾസ് സർവേയുടെ ഈ വെളിപ്പെടുത്തലുകൾ.
കവൈദ്യുതിച്ചെലവുകളും ഹീറ്റിംഗും തുടങ്ങി സിനിമയും യാത്രയും ഭക്ഷണവും വരെ ചുരുക്കുന്നതിലെത്തി നിൽക്കുകയാണ് സമൂഹത്തിലെ നല്ലൊരു ശതമാനവുമെന്ന് സർവേ പറയുന്നു. കുട്ടികളുള്ള കുടംബങ്ങൾ പോലും ഭക്ഷണച്ചെലവുകൾ ചുരുക്കിയെന്ന വെളിപ്പെടുത്തൽ വർദ്ധിച്ചുവരുന്ന ചിലവുകൾ ജനജീവിതത്തെ എത്രമാത്രം ദുസഹമാക്കി എന്നതിന്റെ തെളിവാണ്.
സമൂഹത്തിലെ 56% പേർ ജീവിതച്ചെലവിന്റെ കാര്യത്തിൽ വളരെ ആശങ്കപ്പെടുന്നവരാണ്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ വളരെ മോശമായ സാമ്പത്തിക സ്ഥിതിയിലാണ് 63% പേരും. ഓരോ മാസവും ചെലവുകൾ വഹിക്കാൻ പാടുപെടുകയാണെന്ന് 19% പേർ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ വൈദ്യുതിക്കും ഹീറ്റിംഗിനുമൊക്കെയുള്ള ചെലവുകൾ 62% ആളുകളും വെട്ടിക്കുറചിട്ടുണ്ട്. അതേസമയം 51% പേർ ഇന്ധനച്ചെലവിൽ മിതത്വം പാലിച്ചതായി സർവേ പറയുന്നു.
കുട്ടികളുള്ള 54% കുടുംബങ്ങൾ പോലും ഭക്ഷണത്തിൽ കുറവ് വരുത്തി. സിനിമ, തിയേറ്റർ, യാത്രകൾ തുടങ്ങിയ കൾച്ചറൽ എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളുമെല്ലാം വെട്ടിക്കുറച്ചതായി 53% പേർ വെളിപ്പെടുത്തി. 58% പേർ വസ്ത്രം വാങ്ങുന്നതും, ഹെയർ ഡ്രസിംഗ്, സൗന്ദര്യ വർധക ചെലവുകളും വെട്ടിക്കുറച്ചു. 41% പേർ സ്പോട്ടിഫൈ, നെറ്റ്ഫ്ളിക്സ്, ന്യൂസ്പേപ്പറുകൾ എന്നിവയുൾപ്പെടെയുള്ള മീഡിയ സബ്സ്ക്രിപ്ഷനുകൾ വേണ്ടെന്നുവെച്ചു. 24% പേർ ജിമ്മുകൾ, സോഷ്യൽ ക്ലബ്ബുകൾ തുടങ്ങിയ ക്ലബ് സബ്സ്ക്രിപ്ഷനുകളും ഒഴിവാക്കി.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവിൽ 9.2% മാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യഥാർഥത്തിൽ 11%മാണെന്ന് കരുതുന്നവരാണ് 72ശതമാനം പേരുമെന്നും സർവേ പറയുന്നു. 64% ആളുകൾ അടുത്ത 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ വർഷത്തിൽ ഡിസ്പോസിബിൾ വരുമാനത്തിൽ കുറവുണ്ടായതായി 80% ആളുകൾ അഭിപ്രായപ്പെടുന്നുണ്ടെന്നും സർവേ വ്യക്തമാക്കി.
രാജ്യത്തെ ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടാകുന്നതയുള്ള വാർത്തകൾ ആശാവഹമാണ്. സി എസ് ഓ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രൈവറ്റ് മേഖലയിലും വിലക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…