റൊമാനിയ: കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റൊമാനിയൻ അധികൃതർ പറയുന്നു.
വടക്കൻ നഗരമായ പിയത്ര നീമിലെ പബ്ലിക് ഹോസ്പിറ്റലിൽ കോവിഡ് -19 രോഗികൾക്കായി നിയോഗിച്ചിട്ടുള്ള തീവ്രപരിചരണ വാർഡിലൂടെയാണ് തീ പടർന്നതെന്ന് പ്രാദേശിക എമർജൻസി സിറ്റുവേഷൻസ് ഇൻസ്പെക്ടറേറ്റിന്റെ വക്താവ് ഐറിന പോപ്പ പറഞ്ഞു.
ശനിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ ഒരാൾ ഒഴികെ, മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവരെല്ലാം ആശുപത്രി രോഗികളാണെന്ന് പോപ പറഞ്ഞു.
റൊമാനിയൻ ആരോഗ്യമന്ത്രി നെലു ടാറ്റാരു പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു, തീ ഒരു ഷോർട്ട് സർക്യൂട്ട് കാരണമായിരിക്കാം. മറ്റു കാരണങ്ങൾ പ്രകടമായി ഒന്നും തന്നെ ഇല്ലന്നാണ് അനുമാനം. എന്നിരുന്നാലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറസ്റ്റിന് 353 കിലോമീറ്റർ വടക്കായിട്ടാണ് അപകടം നടന്ന പിയത്ര നീംറ്റ്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…