Categories: Top News

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചുക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം. 

ഗവർണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടയുകയായിരുന്നു. 

ഗോബാക്ക് വിളികളുമായി ഗവർണക്കു മുന്നിൽ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ പിടിച്ചുമാറ്റുന്നതിനായി വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി.

മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവര്‍ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയ്ക്കു മുന്നിൽ പ്രതിപക്ഷ പ്രതിഷേധ൦ തുടരുകയാണ്. 

ഇതിനു പിന്നാലെ ഗവർണർ പ്രസംഗം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. 

പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവർണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 

പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. 

ഈ ഖണ്ഡിക സർക്കാരിന്‍റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. 

മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ സഭയില്‍ വായിക്കുമെങ്കിലും പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്‍റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്തില്ല.  

വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. എന്നാല്‍, 18-ാം ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. 

ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിച്ചു. നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു തുടക്കമാകും.  

എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിൽ എംഎൽഎമാർക്കു ലഭിക്കുന്ന ആദ്യ സമ്മേളനമാണിത്. വായിച്ചു കഴിയുന്ന ഓരോ പേജും‌ മേശപ്പുറത്തെ സ്ക്രീനിൽ കാണാം. പ്രസംഗം വായിക്കാൻ ഗവർണർക്ക് 21 ഇഞ്ച് ടച്ച് മോണിറ്ററുണ്ട്.

Newsdesk

Recent Posts

ഇന്ധനവില വർധന: വർഷാവസാനത്തോടെ ഭക്ഷ്യവില വീണ്ടും ഉയരുമെന്ന് ESRI

ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…

8 hours ago

എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ

കോർക്ക്: എയർ ഇന്ത്യ ദുരന്ത വാർഷികത്തിൽ അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ സമൂഹമായ, കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, "Humanity Beyond…

10 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് അപ്പ്രൂവലുകളിൽ റെക്കോർഡ്; ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം കുത്തനെ ഉയർന്നു

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികൾ മേയ് മാസത്തിൽ സർവകാല റെക്കോർഡിലെത്തി. ആദ്യമായി വീട് വാങ്ങുന്നവരുടെ (First-Time Buyers) വർധനവാണ് വിപണിയെ മുന്നോട്ട്…

10 hours ago

ഫിഫ വേൾഡ് കപ്പ് 2026 ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു

ആലപ്പുഴയിലെ കടുത്ത ഫുട്ബോൾ ആരാധകരുടെയും , ചലച്ചിത്ര പ്രവർത്തകരുടേയും വലിയൊരു സ്വപ്നവും ആവേശവുമായ "One Arena" എന്ന ഫിഫ ലോകകപ്പ്…

10 hours ago

ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ്‌ 50:50 റൂൾ ഭേദഗതി വരുത്താൻ സർക്കാർ; ഇന്ത്യൻ നഴ്സുമാർക്ക് സുവർണ്ണാവസരം

അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ്‌ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…

1 day ago

ഇന്ത്യൻ പാസ്പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം; നിയമം നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ

പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…

1 day ago