ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല പറഞ്ഞു.
പരമാവധി 1000 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾ നല്കാനാകുമെന്നും പൂനവല്ല അറിയിച്ചു. 2024-ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിൻ ലഭിയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.
വിതരണ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിൻ ലോജിസ്റ്റിക്, ബജറ്റ്, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താൽപര്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ കൊണ്ടാണ് രണ്ടോ മൂന്നോ വർഷം എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ ലഭിക്കാൻ വൈകുമെന്ന് പറയുന്നത്.
പരീക്ഷണത്തിൽ ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ലയെന്നും, ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലങ്ങൾ പുറത്തുവരുമെന്നും സിറം സിഇഒ അദർ പൂനവല്ല അറിയിച്ചു.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…