Categories: Top News

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.

തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കെ.എം ബഷീറിനെ ഇടിച്ചിട്ട വെള്ളയമ്പലം റോഡിലുള്ള വാഹനങ്ങളുടെ വേഗത 50 കിലോമീറ്റര്‍ പരിധിയാണ്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു വന്ന ശ്രീരാമന്‍ കെ.എം ബഷീറിനെ ഇടിച്ചിട്ടുകയും സംഭവസ്ഥലത്തെത്തയ പൊലീസിനോട് താനല്ല വാഹനം ഓടിച്ചതെന്ന് പറയുകയും ചെയ്തു.

അപകടത്തില്‍ വെറും നിസാര പരിക്കുപറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും റഫറന്‍സ് വാങ്ങി കിംസ് സ്വകാര്യ ആശുപത്രിയില്‍ പോയാണ് ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്ത പരിശോധന നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മതിച്ചില്ല. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ മനഃപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ഉദ്ദേശമെന്നും കുറ്റപത്രം പറയുന്നു.

ആദ്യഘട്ടത്തില്‍ വാഹനമോടിച്ചത് താനല്ല എന്നും സുഹൃത്ത് വഫ ഫിറോസാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വഫയെ ചോദ്യം ചെയ്തപ്പോള്‍ തിരിച്ചാണ് മറുപടി കിട്ടിയത്.

സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യങ്ങളും മൊഴികളും ശ്രീറാം വെങ്കിട്ടരാമന് എതിരാണെന്നും സി.സി.ടി.വി ദൃശ്യത്തില്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീറാം വെങ്കിട്ടറാം ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

Newsdesk

Recent Posts

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…

5 hours ago

മലയാളികൾ ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അനധികൃത യൂറോ-INR എക്സ്ചേഞ്ചുകൾ സജീവം: കൂടുതൽ നിരീക്ഷണതിന് സാധ്യത

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ 30-പോയിന്റ്…

7 hours ago

ജിസ് ജോയിയുടെ “കോട്ടയം ബൽറ്റ്” ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

7 hours ago

കനത്ത ചൂട്: ആറ് കൗണ്ടികളിൽ നാളെ മുതൽ ഹോസ്‌പൈപ്പ് നിരോധനം; ഓഗസ്റ്റ് 26 വരെ നിയന്ത്രണം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം കുടിവെള്ള വിതരണത്തിന് കടുത്ത സമ്മർദം നേരിടുന്ന സാഹചര്യത്തിൽ, വ്യാഴാഴ്ച മുതൽ…

8 hours ago

ജിസ് ജോയിയുടെ കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബൽറ്റ് എന്ന ചിത്രത്തിന് തുടക്കമായി. ജൂലൈ പതിനാല് ചൊവ്വാഴ്ച്ച…

1 day ago

ഓപ്പറേഷൻ ‘സ്കൈ’; അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ട്

തിരുവനന്തപുരം: അനധികൃത വിദേശ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടിയുമായി കേരള പൊലീസ്. തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷൻ 'സ്കൈ'യുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ…

1 day ago