തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.
തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കെ.എം ബഷീറിനെ ഇടിച്ചിട്ട വെള്ളയമ്പലം റോഡിലുള്ള വാഹനങ്ങളുടെ വേഗത 50 കിലോമീറ്റര്‍ പരിധിയാണ്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു വന്ന ശ്രീരാമന്‍ കെ.എം ബഷീറിനെ ഇടിച്ചിട്ടുകയും സംഭവസ്ഥലത്തെത്തയ പൊലീസിനോട് താനല്ല വാഹനം ഓടിച്ചതെന്ന് പറയുകയും ചെയ്തു.
അപകടത്തില്‍ വെറും നിസാര പരിക്കുപറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും റഫറന്‍സ് വാങ്ങി കിംസ് സ്വകാര്യ ആശുപത്രിയില്‍ പോയാണ് ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്ത പരിശോധന നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മതിച്ചില്ല. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ മനഃപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ഉദ്ദേശമെന്നും കുറ്റപത്രം പറയുന്നു.
ആദ്യഘട്ടത്തില്‍ വാഹനമോടിച്ചത് താനല്ല എന്നും സുഹൃത്ത് വഫ ഫിറോസാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വഫയെ ചോദ്യം ചെയ്തപ്പോള്‍ തിരിച്ചാണ് മറുപടി കിട്ടിയത്.
സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യങ്ങളും മൊഴികളും ശ്രീറാം വെങ്കിട്ടരാമന് എതിരാണെന്നും സി.സി.ടി.വി ദൃശ്യത്തില്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീറാം വെങ്കിട്ടറാം ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…