Top News

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പോലീസ് കേസെടുത്തു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽപ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ (21)യും പെൺകുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബഹളം തുടരുകയാണ്.

തിങ്കളാഴ്ചയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു വേദനയെത്തുടർന്ന് യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാർഥികളാണ് ഓപ്പറേഷൻ നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. പുലർച്ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും അവർ വ്യക്തമാക്കുന്നു. എന്നാൽ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഇതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

എന്നാൽ പൊക്കിൾക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാമിന്റെ വാദം. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും ആബ്ദുൾ സലാം കൂട്ടിച്ചേർത്തു. കുഞ്ഞ് ഇന്നലെ രാത്രിയും അപർണ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് അമ്പലപ്പുഴ പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾസലാം ചുമതലപ്പെടുത്തിയിരുന്നു. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് സൂപ്രണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടർമാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്പലപ്പുഴ പോലീസ് അപർണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കുഞ്ഞിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ, സർജറിവിഭാഗം മേധാവി ഡോ. എൻ.ആർ. സജികുമാർ, നഴ്സിങ് ഓഫീസർ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് സൂപ്രണ്ട് നിർദേശിച്ചിരിക്കുന്നത്.

Newsdesk

Recent Posts

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ‘ലോ ആൻഡ് ഓർഡറിന് ‘ പുതിയ ലുക്ക് റിലീസ് ജൂലൈ ഇരുപത്തിനാലിന്

തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…

2 hours ago

ഗായകരായ നാച്ചു അണ്ടോണക്ക് സ്വീകരണവും കല്യാണിക്ക് യാത്രയയപ്പും നൽകി

ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക്…

8 hours ago

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…

12 hours ago

“ഇളയ നിലാ പൊഴികിറതേ… ഇദയം വരൈ നനയ് കിറതേ..” തലമുറകളുടെ ഹൃദയം നിറച്ച് ഡബ്ലിനിൽ ഇളയരാജയുടെ സംഗീതവിരുന്ന്

സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം.…

13 hours ago

‘മോനേ ദിനേശാ..ഇത് ലാലേട്ടനാ’.. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലണ്ട് മന്ത്രി

സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം…

14 hours ago

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…

15 hours ago