ആറ്റിങ്ങൽ: വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിനിടെ മത്സ്യവിൽപനക്കാരി അൽഫോൻസിയയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു നഗരസഭാ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ശുചീകരണത്തൊഴിലാളി ഷിബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ എന്നിവർക്കെതിരെയാണു നടപടി.
പരുക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി അൽഫോൻസിയ (52) ചികിത്സയിലാണ്. സംഭവം വിവാദമായതോടെ പ്രതിപക്ഷം നിയമസഭയിലും പുറത്തും വൻ പ്രതിഷേധമുയർത്തി. ലത്തീൻ അതിരൂപതയും അഞ്ചുതെങ്ങ് ഫൊറോനയും അതിക്രമത്തിനെതിരെ ശക്തമായ നിലപാടെടുത്തു. നഗരസഭയുടെ പരാതിയിൽ അൽഫോൻസിയയ്ക്കെതിരെ പൊലീസ് കേസെടുക്കുക കൂടി ചെയ്തതു പ്രതിഷേധത്തിന്റെ മൂർച്ച കൂട്ടി.
റോഡ് ഉപരോധം, മത്സ്യബന്ധന ബഹിഷ്കരണം തുടങ്ങിയ രീതികളിലേക്കു പ്രതിഷേധം മാറുകയും രാഷ്ട്രീയ സമ്മർദം ഏറുകയും ചെയ്തതിനെ തുടർന്നാണു ജീവനക്കാരോട് നഗരസഭ വിശദീകരണം ചോദിച്ചതും നടപടിയെടുത്തതും.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…