Categories: UK

ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായി; യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ നാളെ പടിയിറങ്ങും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തില്‍ നിന്നും പിന്‍മാറാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗീകാരമായി.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ 631 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. 49 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്യുകയും 13 പേര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ ബ്രെക്‌സിറ്റിന്റെ എല്ലാ നടപടികളും പൂര്‍ത്തിയായി. ജനുവരി 31 ലണ്ടന്‍ സമയം രാത്രി 11 മണിക്കാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഔദ്യോഗികമായി വിടവാങ്ങുന്നത്.

വികാരഭരിതമായ വിടവാങ്ങലാണ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയത്.

‘ഞങ്ങളെപ്പോഴും നിങ്ങളെ സ്‌നേഹിക്കും, നിങ്ങളൊരിക്കലും ദൂരെയല്ല,’ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ വോട്ടെടുപ്പിന് ശേഷം പറഞ്ഞു.

47 വര്‍ഷത്തെ പഴക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗത്വമാണ് ബ്രിട്ടന്‍ വിഛേദിച്ചിരിക്കുന്നത്. 1973 ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാവുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങുന്ന ആദ്യ രാജ്യമാണ് ബ്രിട്ടന്‍.

അതേ സമയം ബ്രെക്‌സിറ്റ് നടപ്പാക്കിയാലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് 11 മാസം യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ നിലനില്‍ക്കേണ്ടി വരും.

നാലു വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 2016 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി കൊണ്ടു വന്നതായിരുന്നു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന കാര്യത്തില്‍ നടത്തിയ ഹിത പരിശേധന.

ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നും 48.1 ശതമാനം പേര്‍ വേണ്ടെന്നും വിധിയെഴുതി.

സംഗതി കൈകാര്യം ചെയ്യാനാവില്ല എന്നു മനസ്സിലായ ഡേവിഡ് കാമറോണ്‍ പ്രധാനമന്തി സ്ഥാനം രാജി വെക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്‌സിറ്റില്‍ കൈ പൊള്ളി. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനു മുന്നോടിയായി തെരേസ മെയ് കൊണ്ടു വന്ന കരടു കരാറിനെ ബ്രെക്‌സിറ്റ് അനുകൂലികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു.

ഈ കരടു കരാറില്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും കരാറിലെ നിബന്ധനകളില്‍ ബ്രിട്ടന്‍ തളയ്ക്കപ്പെടുമെന്നായിരുന്നു ഇവരുടെ വിമര്‍ശനം. അധികം വൈകാതെ 2019 ല്‍ തെരേസ മെയ് രാജി വെക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലേറിയ ബ്രെക്‌സിറ്റ് അനുകൂലിയായ ബോറിസ് ജോണ്‍സനാണ് ബ്രെക്‌സിറ്റ് കരാറുമായി മുന്നോട്ട് പോയത്.

Newsdesk

Recent Posts

New Yorker ഡബ്ലിനിൽ ആദ്യത്തെ ഐറിഷ് സ്റ്റോർ തുറക്കും

പ്രശസ്ത ജർമ്മൻ ഫാഷൻ റീട്ടെയിലറായ ന്യൂയോർക്കർ ഡബ്ലിനിൽ തങ്ങളുടെ ഐറിഷ് സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. ലോകമെമ്പാടുമായി ഇതിനകം 1,300-ലധികം ഔട്ട്‌ലെറ്റുകൾ…

17 hours ago

എമർജൻസി അലർട്ട് സംവിധാനം പരീക്ഷിച്ച് ഇന്ത്യ; സിം ഇല്ലെങ്കിലും ഫോണിൽ സന്ദേശം ലഭിക്കും

ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് രാജ്യവ്യാപകമായുള്ള പരിശോധന നടത്തി.എമർജൻസി വാണിങ് സിസ്റ്റത്തിന്റെ…

18 hours ago

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…

20 hours ago

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…

20 hours ago

വാഷിംഗ്ടണിൽ മെയ് ദിന പ്രതിഷേധം; ആയിരങ്ങൾ അണിനിരന്നു

വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…

22 hours ago

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…

22 hours ago