ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് സർക്കാർ താൽക്കാലികമായി നിയമവിരുദ്ധമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദേശീയ മന്ത്രിസഭായോഗ യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
“ഇന്ത്യയിൽ അണുബാധയുണ്ടായ ഓസ്‌ട്രേലിയയിലെ ക്വാറന്റൈനിലിലുള്ള വിദേശ യാത്രക്കാരുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം” എന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ ആഴ്ച മെയ് 15 വരെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും ഓസ്‌ട്രേലിയ നിരോധിരുന്നു.രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിയമം ലംഘിക്കുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ബയോസെക്യൂരിറ്റി ആക്റ്റ്, 2015 പ്രകാരം അടിയന്തര തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 300 പെനാൽറ്റി യൂണിറ്റുകൾ, അഞ്ച് വർഷം തടവ് അല്ലെങ്കിൽ രണ്ടും സിവിൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തീരുമാനം മെയ് 15 ന് വീണ്ടും അവലോകനം ചെയ്യും.
അയർലൻഡിലെ വോളിബോൾ രംഗത്തെ ആവേശകരമായ ഒരു അധ്യായത്തിന് സമാപനം കുറിച്ച്, വോളിബോൾ അയർലൻഡ് സംഘടിപ്പിച്ച D3 പുരുഷന്മാരുടെ നാഷണൽ ലീഗ്…
Citizens Commission on Human Rights to Host an Open Day Addressing Human Rights Abuses in…
അടുത്ത വർഷം അവസാനത്തോടെ ഡബ്ലിൻ 12 -ൽ 250-ലധികം പുതിയ കോസ്റ്റ് റെന്റൽവീടുകൾ ലഭ്യമാകും. 2027 അവസാനത്തോടെ പാർക്ക് വെസ്റ്റ്…
നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന…
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കസേരയുറപ്പിച്ചിരിക്കുന്ന വിജയ് മത്സരിച്ച രണ്ട് സീറ്റുകളിൽ ഏതാണ് രാജിവെക്കുന്നത് എന്നാണ് അടുത്ത ചർച്ച. പെരമ്പൂരിലും ട്രിച്ചി…
കേപ് വെർഡെ: അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു.…