ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് സർക്കാർ താൽക്കാലികമായി നിയമവിരുദ്ധമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദേശീയ മന്ത്രിസഭായോഗ യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
“ഇന്ത്യയിൽ അണുബാധയുണ്ടായ ഓസ്‌ട്രേലിയയിലെ ക്വാറന്റൈനിലിലുള്ള വിദേശ യാത്രക്കാരുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം” എന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ ആഴ്ച മെയ് 15 വരെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും ഓസ്‌ട്രേലിയ നിരോധിരുന്നു.രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിയമം ലംഘിക്കുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ബയോസെക്യൂരിറ്റി ആക്റ്റ്, 2015 പ്രകാരം അടിയന്തര തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 300 പെനാൽറ്റി യൂണിറ്റുകൾ, അഞ്ച് വർഷം തടവ് അല്ലെങ്കിൽ രണ്ടും സിവിൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തീരുമാനം മെയ് 15 ന് വീണ്ടും അവലോകനം ചെയ്യും.
അയർലണ്ടിലെ നഴ്‌സിംഗ് ഹോമുകൾക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നിർണായകമായ തൊഴിൽക്ഷാമം പരിഹരിക്കുന്നതിനായി എംപ്ലോയ്മെന്റ് പെർമിറ്റ് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ…
പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത്…
ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ…
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…