ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് അഞ്ച് വർഷം വരെ തടവും പിഴയും നേരിടേണ്ടിവരുമെന്ന് സർക്കാർ താൽക്കാലികമായി നിയമവിരുദ്ധമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദേശീയ മന്ത്രിസഭായോഗ യോഗത്തിന് ശേഷം പ്രഖ്യാപിച്ച തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
“ഇന്ത്യയിൽ അണുബാധയുണ്ടായ ഓസ്‌ട്രേലിയയിലെ ക്വാറന്റൈനിലിലുള്ള വിദേശ യാത്രക്കാരുടെ അനുപാതത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം” എന്ന് രാജ്യത്തെ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയിൽ കഴിഞ്ഞ ആഴ്ച മെയ് 15 വരെ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എല്ലാ വിമാന സർവീസുകളും ഓസ്‌ട്രേലിയ നിരോധിരുന്നു.രണ്ടാഴ്ച ഇന്ത്യയിൽ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കും. നിയമം ലംഘിക്കുന്ന പൗരൻമാരെ 5 വർഷം ജയിലിൽ അടയ്ക്കുമെന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ബയോസെക്യൂരിറ്റി ആക്റ്റ്, 2015 പ്രകാരം അടിയന്തര തീരുമാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 300 പെനാൽറ്റി യൂണിറ്റുകൾ, അഞ്ച് വർഷം തടവ് അല്ലെങ്കിൽ രണ്ടും സിവിൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. തീരുമാനം മെയ് 15 ന് വീണ്ടും അവലോകനം ചെയ്യും.