കൊല്ലം: പള്ളിക്കല്‍ പ്രദേശത്തെ നിവാസികളെ ഒന്നടങ്കം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കരടി ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയ കരടി നാട്ടുകാര്‍ക്ക് ഭീതി ജനിപ്പിച്ചിരുന്നു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുവാന്‍ പോലും പലരും പേടിച്ചിരുന്നു. തുടര്‍ന്ന് ഫോര്‍സ്റ്റു ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ വന്ന് കെണി ഒരുക്കി, ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ ഭീകരന്‍ കരടി കുടുങ്ങുകയും ചെയ്തു.
കരടി ശല്ല്യം കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ പോലും ഭയന്നിരുന്നതിനാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി കാലത്തുള്ള റബ്ബര്‍ ടാപ്പിങ് പോലും നിര്‍ത്തിവയ്ക്കാന്‍ ഫോറസ്റ്റു ഗാര്‍ഡുമാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളിക്കല്‍-കാട്ടുപുതുശ്ശേരി റോഡില്‍ പലവക്കോട് കെട്ടിടം മുക്കില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കൂട്ടിലാണ് ഇന്നലെ രാത്രി കരടിവന്നു പെട്ടത്.
പൊതുവേ ഉള്‍ക്കാടുകളില്‍ മാത്രം കണ്ടെത്താറുള്ള കരടി എങ്ങിനെയാണ് ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് എത്തിയത് എന്നതില്‍ പോലീസുകാരും നാട്ടാകരും ഒരുപോലെ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അഞ്ചല്‍ ഫോറസ്റ്റ് റെയ്ഞ്ചര്‍ ഓഫീസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരടിയെ കുടുക്കിയത്. കരടിയെ വെടിവെച്ചു പിടിക്കാന്‍ ഓര്‍ഡറായി നില്‍ക്കവേയാണ് കരടി കെണിയില്‍ വന്നുപെട്ടത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…