തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരൻ മോഹനകുമാരനെ സസ്പെന്‍ഡ് ചെയ്തു.
നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്കി സംസ്ക്കരിക്കുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പ്രസാദിനെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് ആശുപത്രി അധികൃതർ 47കാരനായ പ്രസാദിന് പകരം 68 വയസുകാരനായ പ്രസാദിന്റെ മൃതദേഹം നല്‍കിയത്.
തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്കി.
എച്ച്എസ്ഇയുടെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ നഴ്സുമാർ, മിഡ്വൈഫുകൾ തുടങ്ങിയ മുൻനിര ജീവനക്കാരെ ബാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ മക്നീൽ പറഞ്ഞു.…
ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം ബബിൽ ഖാൻ നായകനാകുന്നു. അന്തരിച്ച ബോളിവുഡ്…
സമ്മർ ആഘോഷങ്ങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് DMA അയർലണ്ട് പൂരം 2026 മെയ് 16 ശനിയാഴ്ച 9:00 AM TO 9:00…
അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് വിരുന്നേകി കേരള ഹൗസ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ടൂർണമെന്റ് May 9ന് അൽസ സ്പോർട്സ് ഗ്രൗണ്ടിൽ. വിജയികൾക്ക്…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഐക്യവും കലാസാംസ്കാരിക ഉണർവും ഒരുമിച്ചുചേർന്ന പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ…
ആരോഗ്യ സേവനത്തിലെ അമിത ചെലവ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം , രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ മുൻനിരയിൽ ഇല്ലാത്ത…