ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. വരുന്ന ഒക്ടോബര്‍ 10 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റോറന്റ് ഗ്രൂപ്പ് സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് തയ്യാറായത്.
അഞ്ച് ഹോട്ടലുകള്‍, 12 ബാറുകള്‍, 27 റെസ്റ്റോറന്റുകള്‍, രണ്ട് സിനിമാശാലകള്‍ എന്നിവിടങ്ങളിലായി 1,800 പേര്‍ ജോലി ചെയ്യുന്ന പ്രസ് അപ്പ് ഗ്രൂപ്പിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക ഭദ്രതയ്ക്കും ജോലിക്കാര്‍ക്കും പ്രശ്‌നമുണ്ടാവുന്നു എന്ന സഹാചര്യത്തിലാണ് സ്ഥാപനത്തിന്റെ അഭിഭാഷകര്‍ സര്‍ക്കാരിന് കത്തെഴുതിയത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണെല്ലി അടച്ചുപൂട്ടലിനെ പിന്തുണയ്ക്കുന്നതിനായി ”അനുഭവപരവും വസ്തുനിഷ്ഠവും പരിശോധിക്കാവുന്നതുമായ തെളിവുകളൊന്നും” പുറത്തു വിട്ടിട്ടില്ലെന്ന് പ്രസ്താവിച്ചു. എന്നാല്‍ ആരോഗ്യ, നീതി, ധനമന്ത്രിമാര്‍, അറ്റോര്‍ണി ജനറല്‍, ചീഫ് സ്റ്റേറ്റ് സോളിസിറ്റര്‍ ഓഫീസ് എന്നിവയ്ക്ക് കത്തില്‍ ബിസിനസ് തുടരുന്നതിനായുള്ള മുന്നറിയിപ്പ് അയച്ചിട്ടുണ്ട്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…