കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി, ഹർകീവ്, നിപ്രോ എന്നീ നഗരങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്നാണു റിപ്പോർട്ട്.
കീവിൽ പുലർച്ചെ മുതൽ ഷെല്ലാക്രമണം ശക്തമാണ്. ആക്രമണത്തിൽ കീവിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനു തീപിടിച്ചു. വെയർഹൗസ് കത്തി നശിച്ചെങ്കിലും ആളപായമുണ്ടായില്ലെന്ന് യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയർ ഇവാന്‍ ഫെഡൊറോവിനെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയി.
മക്കളെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്നത് തടയണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യൻ സൈനികരുടെ അമ്മമാരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ കുട്ടികളെ വിദേശ രാജ്യത്തേക്ക് യുദ്ധത്തിന് അയയ്ക്കരുതെന്നും യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…