ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനുമായി ഈ വർഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാകുമെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ദ്വിദിന സന്ദർശനത്തിനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. സ്വതന്ത്ര വ്യാപാരക്കരാറും ചർച്ചാവിഷയമാകും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ബ്രിട്ടിഷ് പ്രധാനമന്ത്രിയെ കാണുന്നുണ്ട്. യുക്രെയ്ൻ വിഷയം ചർച്ചയിലുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഇന്ത്യയുടെ നിലപാടിനെ വിമർശിക്കാനില്ലെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു.
അഹമ്മദാബാദിൽ ഇന്നലെയെത്തിയ ജോൺസണെ സർദാർ പട്ടേൽ വിമാനത്താവളത്തിൽ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ സ്വീകരിച്ചു. തുറന്ന വാഹനത്തിൽ ഘോഷയാത്രയായാണ് താമസിക്കാനുള്ള ഹോട്ടലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയത്. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം അദ്ദേഹം സന്ദർശിച്ചു. സബർമതി സന്ദർശിക്കുന്ന ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. 1947നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുന്നത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…