ന്യൂഡൽഹി: സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാട് കർശനമാക്കിയ പ്രതിഷേധിച്ച കർഷക യൂണിയനുകൾ ജനുവരി 26 ന് ദില്ലിയിലേക്ക് ട്രാക്ടർ പരേഡ് നടത്തുമെന്നു കർഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് കൊണ്ടുവരാനാണ് സംഘടനകളുടെ തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ കാര്‍ഷിക നിയമങ്ങള്‍ പിൻവലിച്ചില്ലെങ്കിൽ റിപബ്ലിക് ദിന പരിപാടികള്‍ക്കിടെ ഡൽഹി നഗരത്തിലേയ്ക്കും രാജ്യത്തിൻ്റെ മറ്റു കേന്ദ്രങ്ങളിലും ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച് അറിയിച്ചത്.
നിലവിൽ പതിനായിരക്കണക്കിന് കർഷകർ ഡൽഹിയിലേയ്ക്കുള്ള അതിർത്തികളിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനിടെ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കില്ലെന്ന് കേന്ദ്രം ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാര്‍ തുടര്‍നടപടികള്‍ ആലോചിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…
കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള…