ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക് അംബാസിഡറെ പോലെയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക് അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാകിസ്താനെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ പ്രശ്നങ്ങളും മോദി ചർച്ച ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു.
എന്തിനാണ് എപ്പോഴും പാകിസ്താനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കു. ഞങ്ങൾക്ക് പാകിസ്താനാകാൻ താൽപര്യമില്ല. ഞങ്ങൾ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു മമത പറഞ്ഞു. ആരെങ്കിലും തൊഴിൽ തരാൻ ആവശ്യപ്പെട്ടാൽ മോദി പാകിസ്താനിലേക്ക് പോകാൻ പറയും. വ്യവസായങ്ങൾ ഇല്ലെന്ന് പരാതിപ്പെട്ടാലും പാകിസ്താനിലേക്ക് പോകാൻ പറയും. എല്ലായിപ്പോഴും പാകിസ്താനെ കുറിച്ച് പറയാതെ ഇന്ത്യയെ കുറിച്ച് മോദി സംസാരിക്കണമെന്ന് മമത വ്യക്തമാക്കി.
ഇന്ത്യയെപോലെ സമ്പന്നമായ സംസ്കാരവും പൈതൃകവുമുള്ള രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യാൻ മോദിക്ക് എങ്ങനെ സാധിക്കുന്നുവെന്നും മമത ചോദിച്ചു. ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മമത രംഗത്തെത്തിയത്.
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…
വർക്ക് ഫ്രം ഹോം നയം പാലിക്കാത്ത ജീവനക്കാരുടെ പട്ടിക മുതിർന്ന മാനേജർമാർക്ക് കൈമാറി അയർലണ്ടിലെ സെൻട്രൽ ബാങ്ക്. ഹൈബ്രിഡ് ജോലി…
കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവന്മാരുടെ സംഘം .... അവരോടാണു യുദ്ധം...ചോര വീഴ്ത്താതെ,ചോര കൊടുക്കാതെ തീർക്കാൻ പറ്റും... എന്നുറപ്പില്ലാത്ത കളി...രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…
ഡൽഹി: യുപിഐ സേവനങ്ങൾ തുടർന്നും ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കി പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ. ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ…