Categories: India

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. ലാഗോസില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ മരിച്ചത്. അസാധാരണായ സാഹചര്യത്തിലാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

ഇദ്ദേഹം വിമാനത്തിനുള്ളില്‍ വിറയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മലേറിയ ഉണ്ടെന്ന് ഇദ്ദേഹം എയര്‍ഇന്ത്യ ക്രൂവിനോട് പറഞ്ഞിരുന്നു.

ഇദ്ദേഹത്തിന് ശ്വാസ തടസങ്ങളുണ്ടായതിനെത്തിടര്‍ന്ന് വിമാന ജീവനക്കാര്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹം നിലത്തേക്ക് വീഴുകയും മരിക്കുകയുമായിരുന്നു. മരണം സംഭവിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ വായിലൂടെ രക്തം വന്നിരുന്നെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.40 ഓടെയാണ് വിമാനം  മുംബൈ വിമാനത്താവളത്തില് എത്തിയത്. ലാഗോസ് വിമാനത്താവളത്തില്‍ നടത്തിയ തെര്‍മല്‍ സ്‌ക്രീനിങ്ങിലെ അപാകതകളുണ്ടായിരുന്നോ എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കനത്ത പരിശോധനകള്‍ നടത്തണമെന്ന നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് 42 കാരന്റെ മരണം.

എന്നാല്‍, യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്നാണ് എയര്‍ഇന്ത്യ അറിയിച്ചിരിക്കുന്നത്. യാത്രക്കാരന് പനിയുണ്ടായിരുന്നു എന്ന ആരോപണവും എയര്‍ ഇന്ത്യ തള്ളി. അങ്ങനെയായിരുന്നെങ്കില്‍ ലാഗോസിലുള്ള തങ്ങളുടെ മെഡിക്കല്‍ സ്‌ക്രീനിങ് ടീം അത് കണ്ടെത്തുമായിരുന്നെന്നും കമ്പനി അറിയിച്ചു.

‘വിമാനത്തില്‍ ജീവനക്കാര്‍ക്കൊപ്പം ഇത്തരം ഘട്ടങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു ഡോക്ടറും ഉണ്ടായിരുന്നു. യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ ചെയ്തിരുന്നു. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വെറുതെയായി, അദ്ദേഹം പെട്ടെന്നുതന്നെ മരിക്കുകയായിരുന്നു. മരണം ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു’, എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം മുംബൈയില്‍ ഇറങ്ങിയതിന് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും കമ്പനി വ്യക്തമാക്കി.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

24 hours ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

1 day ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago