ചെന്നൈ: തമിഴ്‌നാട്ടില്‍ എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്. ഡി.ജി.പി ഓഫീസിലെ പൊലീസുകാര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. ചെന്നൈയിലെ അമ്മ കാന്റീന്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
508 പേര്‍ക്കാണ് ഇന്നലെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ ഡി.ജി.പി ഓഫീസില്‍ ഇന്നലെ ഒരാള്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് പിടിപെട്ട പൊലീസുകാരുടെ എണ്ണം 36 ആയി. ചെന്നൈ സെന്‍ട്രലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമ്മ കാന്റീനിലെ രണ്ട് ജീവനക്കാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാന്റീന്‍ പൂട്ടിയിട്ടുണ്ട്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച ആളുകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഹൈസ് ഹൗസിലെ തെരുവില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ തെരുവ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 12000 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കാനുള്ളത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം അറിയിക്കുന്നത്.
ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5000 ത്തിലേക്ക് അടുക്കുകയാണ്. ഇവരില്‍ കൂടുതല്‍ പേരും കോയേമ്പേട് മാര്‍ക്കറ്റില്‍ വന്നുപോയവരാണ്. നീലഗിരി, തെങ്കാശി, തിരുനല്‍വേലി ജില്ലകളിലും പുതിയ രോഗികള്‍ വര്‍ധിക്കുന്നുണ്ട്.
ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് ലോറിയില്‍ മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ഇയാള്‍ കൂത്താട്ടുകുളം മാര്‍ക്കറ്റില്‍ എത്തിയത്. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കല്ലിലേക്ക് പോകുകയായിരുന്നു. തമിഴ്‌നാട്ടിലെ വെണ്ടന്നൂര്‍ ചെക്‌പോസ്റ്റില്‍ വെച്ച് എടുത്ത പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ…
രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രൊഫഷണൽ വീഴ്ചകളും മോശം പെരുമാറ്റവും കണ്ടെത്തിയതിനെ തുടർന്ന് വിദേശ നഴ്സിന്റെ രജിസ്ട്രേഷൻ അയർലണ്ട് ഹൈക്കോടതി…
കാനഡ ആസ്ഥാനമായ പ്രമുഖ സാങ്കേതിക കമ്പനിയായ OpenText അയർലണ്ടിൽ വൻ നിക്ഷേപം പ്രഖ്യാപിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി…
Dublin, Ireland: The Miss & Mrs Cross Continent Beauty Pageant will be taking place on…
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…