ന്യൂഡൽഹി: സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ കുടുംബാംഗങ്ങളിൽനിന്ന് വിവരം തേടാനും നഗരങ്ങളിലെ അക്രമസാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ കണ്ടെത്താനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖ സംസ്ഥാനങ്ങൾക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകിയെങ്കിൽ കുടുംബാംഗങ്ങളോട് വിശദീകരണം എഴുതി വാങ്ങി, ക്രൈംസ് ആന്റ് ക്രിമിനൽസ് നെറ്റ്‌വർക്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പോർട്ടലിൽ അത് അപ്‌ലോഡ് ചെയ്യുകയും വേണം. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ ശുപാർശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മാർഗനിർദേശം നൽകിയിട്ടുള്ളത്. വീടുകൾക്കകത്ത് നടക്കുന്ന അക്രമങ്ങളാണ് പലപ്പോഴും റിപ്പോർട്ട് ചെയ്യാൻ വൈകുന്നതെന്നാണു പാർലമെന്ററി സമിതിയുടെ വിലയിരുത്തൽ.
ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26…
അയർലണ്ടിലെ കുടുംബങ്ങൾ വർധിച്ചുവരുന്ന ജീവിതച്ചെലവിന്റെ സമ്മർദം നേരിടുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന Barnardo's പുറത്തിറക്കിയ പുതിയ റിപ്പോർട്ട്. കഴിഞ്ഞ 12…
ഡബ്ലിനിൽ വീടുകളുടെ വിൽപ്പനവില 2025 ജൂണിനെ അപേക്ഷിച്ച് 2.3% കുറഞ്ഞതായി Daft.ieയുടെ പുതിയ റിപ്പോർട്ട്. 2023ന് ശേഷം ആദ്യമായാണ് തലസ്ഥാന…
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി…
ഫിംഗ്ലാസിലേക്കുള്ള ലുവാസ് ട്രാം ശൃംഖലയുടെ വിപുലീകരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി ഗതാഗത മന്ത്രി ഡാറഗ് ഒ'ബ്രിയൻ അറിയിച്ചു.…
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ച് എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.…