തെഹ്‌രാന്‍: ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍. 25 വര്‍ഷത്തേക്കുളള കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൈനയുമായി നടന്നു വരികയാണെന്നാണ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രി ജാവേദ് സരീഫ് പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.
ഒരു വിദേശ രാജ്യവുമായി കരാറൊപ്പിടാനുള്ള ചര്‍ച്ചകള്‍ ഇറാനിയന്‍ സര്‍ക്കാരില്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹം രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മാസം മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനജദ് ഈ രഹസ്യ ചര്‍ച്ചയെ അപലപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ലമെന്റിലും വിഷയം വിവാദമായി. എന്നാല്‍ ഇതില്‍ ഒരു രഹസ്യവുമില്ലെന്നും ചൈനയുമായുള്ള കരാറില്‍ ധാരണയാവുമ്പോള്‍ രാജ്യത്തെ അറിയിക്കുമെന്നുമാണ് ജാവേദ് സരീഫ് പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിക്കു സാമ്പത്തിക മേഖലയെ തിരിച്ചു പിടിച്ച ചൈനയുമായി കരാറിലേര്‍പ്പെടുന്നത് ഇറാനെ സഹായിക്കും എന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ വിലക്കുകള്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ സാധ്യമാവാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇറാനിയന്‍ ക്രൂഡ് ഓയിലിന്റെ വലിയൊരു മാര്‍ക്കറ്റ് കൂടിയാണ് ചൈന.
ഡിട്രോയിറ്റ് /പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഹിന്ദി വിഭാഗം മുൻ എച്ച്.ഒ.ഡി.യും റിട്ടയർഡ് പ്രഫസറുമായിരുന്ന പ്രഫ. ടി. ടി. ഡാനിയേൽ ഏപ്രിൽ…
കൊച്ചി വിമാനത്താവളം വഴി എത്തുന്ന യാത്രക്കാരുടെ കൈവശം കേരളത്തിലെ അബ്കാരി നിയമം അനുവദിക്കുന്നതിലധികം മദ്യമുണ്ടെങ്കിൽ അത് പിടിച്ചെടുക്കാൻ കൊച്ചി കസ്റ്റംസ്…
വാരാന്ത്യത്തിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.ഉയർന്ന മർദ്ദം നിലനിൽക്കുന്നതിനാൽ…
ഡബ്ലിൻ ബസ് ഡബ്ലിനിലുടനീളമുള്ള എക്സ്പ്രസ്സോ സേവനങ്ങളിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ…
കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം…
ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ്…