ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്.
ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത മഴ. 27 പ്രവിശ്യകള്‍ മഴ കാരണ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ചൈനീസ് വാട്ടര്‍ റിസോര്‍സ് ഉപമന്ത്രി തിങ്കളാഴ്ച നല്‍കിയ വിവരമനുസരിച്ച് രാജ്യത്തെ 433 നദികളും കായലുകളും പുഴകളും കരകവിയുന്നുണ്ട്. സാഹചര്യങ്ങള്‍ നിലവില്‍ ഭയാനകമായി തുടരുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലൈയിലും ഓഗസ്റ്റിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം 141 പേരെ രാജ്യത്ത് നിന്ന് കാണാതായി. 60 ബില്യണ്‍ യുവാനാണ് ഇതുവരെ ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം.
രാജ്യത്തെ ഏറ്റവും വലിയ നദിയായ യാഗ്‌റ്റെസയുടെ തീരപ്രദേശത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊയങ് ലേക്ക് പ്രദേശത്തും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ലധികം വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകള്‍ ജലപരിധി കടന്നു പോയതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം 1998 ലെ വെശള്ളപ്പൊക്കം ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ വര്‍ഷവും ചൈനയില്‍ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും ഈ വര്‍ഷം ജൂണ്‍ മുതല്‍ കനത്ത മഴയാണ് ചൈനയില്‍ പെയ്തത്.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…