തെല്‍ അവീവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ജറുസലേമില്‍ വെള്ളിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തില്‍ 55 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കു നേരെയാണ് പ്രതിഷേധം നടന്നത്.
ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍വുമുണ്ടായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇസ്രഈലില്‍ പലഭാഗങ്ങളിലും നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.
കൊവിഡ് പ്രതിസന്ധിയെ നേരിട്ടതില്‍ സര്‍ക്കാരിന് പറ്റിയ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. കൊവിഡ് പ്രതിസന്ധി ശേഷം രാജ്യത്തെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21 ശതമാനത്തിനു മേലെ ഉയര്‍ന്നിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇസ്രഈലില്‍ മാര്‍ച്ച് പകുതിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തില്‍ ഇവയില്‍ ഇളവ് വരുത്തുകയും ചെയ്തു. തുടര്‍ന്ന് നിയന്ത്രണ വിധേയമായ കൊവിഡ് ജൂലൈ മാസത്തോടെ രാജ്യത്ത് വീണ്ടും വ്യാപിക്കാനും തുടങ്ങി. കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം ഇസ്രഈലില്‍ 549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 301 രോഗികളുടെ സ്ഥിതി ഗുരുതരമാണ്. 90 ലക്ഷത്തോളം ജനസംഖ്യയുള്ള ഇസ്രഈലില്‍ ഇതുവരെ 58,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 442 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാസങ്ങളിലായി രാജ്യത്ത് പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് കൊവിഡ് വ്യാപന ഘട്ടത്തില്‍ ഇതിന് അയവു വരുകയായിരുന്നു.
ഇതിനു പുറമെ വ്യാഴാഴ്ച ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റ് പാസാക്കിയ പുതിയ നിയമ പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യപിക്കാന്‍ സര്‍ക്കാരിന് പ്രത്യേക അനുമതി നല്‍കുന്നുണ്ട്. ജനാധിപത്യ വിരുദ്ധമെന്ന ആരോപണം നേരിടുന്ന പുതിയ നീക്കവും പ്രക്ഷോഭകരെ രോഷാകുലരാക്കിയിട്ടുണ്ട്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…