മോസ്കോ: യുക്രൈൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ ജനവാസ കേന്ദ്രത്തിൽ സൈനിക വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്ക് നഗരത്തിലാണ് അപകടം നടന്നത്. വിമാനം ഒൻപത് നിലയുള്ള കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കെട്ടിടം തീഗോളമാകുന്നതും പുകപടലങ്ങൾ ഉയരുന്നതുംപുറത്തുവന്നിര ദൃശ്യങ്ങളിൽ കാണാം.
റഷ്യയുടെ സുഖോയ് സു-34 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വ്യോമ വിഭാഗത്തിന്റെ ട്രെയിനിങ് വിമാനമായിരുന്നു ഇതെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കലിനിടെ സംഭവിച്ച അപകടമാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ എൻജിന് തീപിടിച്ചതാണ് അപകട കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
എൻജിന് തീപിടിച്ച കാര്യം പൈലറ്റ് നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയെങ്കിലും വിമാനംകെട്ടിടത്തിനടുത്തെത്തിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വിമാനം ഇടിച്ച് കെട്ടിടത്തിന്റെ അഞ്ച് നിലകളിൽ തീ പടർന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.രക്ഷാപ്രവർത്തനം പൂർത്തിയായെന്നും മൃതദേഹങ്ങളെല്ലാം കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
മിസ്റ്ററി ത്രില്ലർ ജോണറിൽ യുവനിരയെ അണിനിരത്തി സുവിൻ. എസ് സോമശേഖരൻതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ…
വേനൽക്കാലത്ത് വൈദ്യുതി വില 4% മുതൽ 9% വരെ ഉയരുമെന്ന് ഊർജ്ജ മന്ത്രി മുന്നറിയിപ്പ് നൽകി.ആഗോള സമ്മർദ്ദങ്ങൾ കാരണം വിലകളെ…
ഹൂസ്റ്റൺ: അർത്തെമിസ് 2 ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തിയ നാസ കമാൻഡർ റീഡ് വൈസ്മാൻ തന്റെ ബഹിരാകാശ അനുഭവങ്ങളെക്കുറിച്ച് മനസ്…
ലിമെറിക്ക്: അയർലണ്ടിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026-ലെ വടംവലി മാമാങ്കത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ 6 ശനിയാഴ്ച കൗണ്ടി…
വാഷിംഗ്‌ടൺ ഡി സി :അഭയാർഥികളെ നാടുകടത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ വിവാദ നടപടി തുടരുന്നു. ട്രംപ് ഭരണകൂടത്തിന്റെ 'തേർഡ് കൺട്രി പ്രോഗ്രാമിന്'…
ലബക് (ടെക്സാസ് ) :623-ാമതു ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ 21, ചൊവ്വാഴ്ച നടക്കും.സമയം: രാത്രി 9:00…