ബീജിങ്ങ്: ഹോങ് കോങ്ങുകാര്‍ക്ക് അഭയം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയും ഷിയോമിങ്ങാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ബ്രിട്ടന്‍ ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഹോങ് കോങ്ങില്‍ ചൈന വിവാദസുരക്ഷാനിയമം പാസാക്കിയതോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ളവരും പാസ്‌പോര്‍ട്ടിന് യോഗ്യരുമായ 30 ലക്ഷം പേര്‍ക്ക് അഭയം നല്‍കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ചൈനയെ പ്രകോപിതരാക്കിയത്. ഓസ്‌ട്രേലിയ, കാനഡ,യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഹോങ്ക് കോങ്ങ് വിഷയത്തില്‍ സ്വീകരിച്ച അതേ നയസമീപനം ചൈനയോട് സ്വീകരിക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഹോങ് കോങ്ങിനുമേല്‍ നിയന്ത്രണമുറപ്പാക്കുന്ന വിവാദ സുരക്ഷാ നിയമം ചൈന പാസാക്കിയതിനു പിന്നാലെ യു.എസ് പ്രതിനിധി സഭ ചൈനയ്‌ക്കെതിരെ പുതിയ ഉപരോധ നിയമം പാസാക്കിയിരുന്നു. 1997ല്‍ ചൈനയ്ക്ക് കൈമാറുന്നതുവരെ ബ്രിട്ടന്റെ അധീനതയിലായിരുന്നു ഹോങ് കോങ്. 50 വര്‍ഷത്തേക്ക് നഗരത്തിന്റെ നീതി ന്യായ നിയമനിര്‍മ്മാണ സ്വയംഭരണാധികാരം ചൈന സംരക്ഷിക്കുമെന്ന ധാരണയിലായിരുന്നു കൈമാറ്റം.
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…
സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം.…
സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം…
ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ…
ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന്…
അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ…