Kerala

‘മെഡിസെപ്’ പദ്ധതിയിൽ കൂടുതൽ സ്വകാര്യ ആശുപത്രികൾ പങ്കാളികളാകും

തിരുവനന്തപുരം: വിട്ടുനിൽക്കുന്ന വൻകിട ആശുപ്രതികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ് അടുത്ത മാസം ആരംഭിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ വിളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചികിത്സാനിരക്ക് കുറവാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്നു വൻകിട ആശുപത്രികൾ വിട്ടുനിന്നത്.

നിരക്ക് വർധിപ്പിക്കുന്ന കാര്യം അടുത്ത ഘട്ടത്തിൽ പരിഗണിക്കാമെന്നും എത്രയും വേഗം പദ്ധതി ആരംഭിക്കേണ്ടതിനാൽ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കൊച്ചിയിലെ ലേക്ക്ഷോർ, അമൃത, തിരുവനന്തപുരത്തെ കോസ്മോ, കിംസ്, അനന്തപുരി, എസ്ടി, കോട്ടയത്തെ കാരിത്താസ് തുടങ്ങി 16 ആശുപത്രികളുടെ പ്രതിനിധികളാണു മന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. കാസ് പദ്ധതിക്കു കീഴിൽ സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കിയ ആശുപത്രികൾക്ക് ഇതുവരെ സർക്കാർ പണം തന്നിട്ടില്ലെന്നും പ്രതിനിധികൾ യോഗത്തിൽ പരാതിപ്പെട്ടു. വൈകാതെ പണം നൽകാമെന്നും ഇക്കാരണത്താൽ മെഡിസെപ് എന്ന സർക്കാരിന്റെ അഭിമാന പദ്ധതിയിൽനിന്ന് ആരും മാറിനിൽക്കരുതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ മേഖലയിൽ നിശ്ചയിക്കാവുന്ന ഏറ്റവും ഉയർന്ന നിരക്കാണ് മെഡിസെപ്പിൽ തീരുമാനിച്ചിരിക്കുന്നത്.വളരെ ഉയർന്ന നിരക്കിലേക്ക് പോകുന്നതിന് സർക്കാരിന് ഒട്ടേറെ പരിമിതികളുണ്ട്. ഇപ്പോൾ 11 ലക്ഷത്തോളം കുടുംബങ്ങൾ പദ്ധതിക്കു കീഴിലുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളടക്കം കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിക്കു കീഴിലാകുമ്പോൾ ഉപഭോക്താക്കളുടെ എണ്ണം ഇനിയും വർധിക്കുമെന്നും സഹകരിക്കുന്ന ആശുപത്രികൾക്ക് ഇതു നേട്ടമാകുമെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ ചേരാമെന്നറിയിച്ചാണ് ആശുപത്രി പ്രതിനിധികൾ യോഗം വിട്ടത്. തുടക്കത്തിൽ വിട്ടുനിന്ന തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്റർ സഹകരിക്കാൻ തയാറായിട്ടുണ്ട്. എന്നാൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇപ്പോഴും വിട്ടുനിൽക്കുകയാണ്. ഇവരുമായി മന്ത്രി ഉടൻ ചർച്ച നടത്തും.

നിലവിൽ 216 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ബാക്കിയുള്ളവർ കൂടി അടുത്തയാഴ്ച കരാറിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. മെഡിസെപ് അട്ടിമറിക്കാൻ മറ്റ് ചില ഇൻഷുറൻസ് കമ്പനികൾ സജീവമായി രംഗത്തുണ്ട്. മെഡിസെപ്പിൽ ചേർന്നാൽ അതിനു കീഴിലെ ചികിത്സാ നിരക്ക് മാത്രമേ തങ്ങൾ തുടർന്ന് അനുവദിക്കൂ എന്നും ഇപ്പോഴുള്ള ഉയർന്ന നിരക്ക് നൽകില്ലെന്നുമാണ് ഈ കമ്പനികൾ ആശുപത്രികൾക്കു നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതും മെഡിസെപ്പിൽ ചേരുന്നതിൽ നിന്ന് ആശുപത്രികളെ പിന്തിരിപ്പിക്കുന്നുണ്ട്.

Newsdesk

Recent Posts

ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശി സീനിയർ ടീമിൽ???.. സച്ചിനെയും ഷഫാലി വർമയെയും മറികടക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്.…

4 hours ago

അയർലൻഡിൽ മലയാളി നഴ്സിനു നേരെ ആക്രമണം; യുവാവ് അപകടനില തരണം ചെയ്തു

ഡബ്ലിന്‍ : അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ ആക്രമണം. വയറിനു കുത്തേറ്റ യുവാവ് ആശുപത്രിയിയിൽ  ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. കുത്തേറ്റതോടെ…

8 hours ago

‘മധുരമീ ജീവിതം’ ഓഡിയോലോഞ്ച് നടന്നു.

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം". ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ…

11 hours ago

മതപരിവർത്തനം, ലൈംഗിക പീഡനം; ടിസിഎസ് നാസിക് ഓഫീസ് അടച്ചു

നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ  ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ…

14 hours ago

ബിസിനസ് തർക്കത്തിന്റെ പേരിൽ ഹോട്ടൽ ഉടമയായ Noel O’Callaghanനെ വധിക്കാൻ ആഗ്രഹിച്ചതായി മകൻ

ബിസിനസ് തർക്കത്തെ തുടർന്ന് പിതാവിനെ വെടിവയ്ക്കുമെന്ന് പറഞ്ഞതിൽ അങ്ങേയറ്റം ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കോടീശ്വരനായ ഹോട്ടൽ ഉടമ Noel O’Callaghanന്റെ…

14 hours ago

വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി തൃപ്തി ദിമ്രി

പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ടിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി തൃപ്തി ദിമ്രി…

15 hours ago