സ്ത്രീകളെ അപമാനിച്ചു: സ്ത്രീകള്‍ മുറിയില്‍ കയറി തല്ലി

തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയ്.പിനായര്‍ പോസ്റ്റിട്ടു എന്നതാണ് പരാതി. ഇത് പരാതിയായി പോലീസില്‍ നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം നടത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനി പോലീസ് തങ്ങളെ അറസ്റ്റു ചെയ്താലും ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രസ്താവിച്ചു. എന്നാല്‍ വിജയ്.പിനായര്‍ക്ക് അവര്‍ക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞു.

എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുറിയില്‍ കയറുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വിജയ്.പി.നായരെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതിയുടെ മുറിയില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവ അതിക്രമിച്ച് എടുക്കുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കി ലാപ്‌ടോപ്പും മൊബൈലും പോലീസില്‍ ഏല്പിച്ചു.

വിജയ്.പി.വാരിയര്‍ മാസികകളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണെന്നും തനിക്ക് തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നും മാധ്യമങ്ങോട് സംസാരിച്ചു. എന്നാല്‍ പ്രതി കുറ്റാരോപിതനാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ഏതൊരു വ്യക്തിയുടെയും സ്വകാര്യ മുറിയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതും നിയമ വിരുദധമാണ്. അത് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിലും നിയമവിരുദ്ധമായി മര്‍ദ്ദിച്ചതിലും മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും വ്യാപകമായ പ്രതിഷേധം തുടരുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഇന്ത്യയില്‍ ഉണ്ട്. വിജയ്.പി.നായര്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എന്റെ അഭിപ്രായം പ്രകടനമാണ് നടത്തിയത് എന്നുമാണ് വിജയ്.പി.നായര്‍ പറയുന്നത്.

Newsdesk

Recent Posts

ഇന്ത്യയിൽ സ്വന്തമായി വീട് ഉണ്ടോ.? ഐറിഷ് Help-to-Buy ഗ്രാന്റ് വാങ്ങിയവർ പണം തിരികെ നൽകേണ്ടിവരും

അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക്…

16 hours ago

1976ലെ റെക്കോർഡ് മറികടക്കുമോ? കോർക്കിൽ ഹീറ്റ്‌വേവ് ശക്തം

അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക.…

17 hours ago

Illegal Euro–INR Exchange Scam Through WhatsApp Groups: Several Indians in Ireland Report Financial Losses

DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward…

20 hours ago

മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച

ദമ്മാം: സൗദി മലയാളീ സമാജം  ദമ്മാം ചാപ്റ്റർ സാഹിതീയം  പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…

1 day ago

സെൽബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 5ന്

 ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു.  സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…

2 days ago

ഓണസദ്യക്ക് തനി ‘ഹോംമേഡ് ഫീൽ’; ഡെയിലി ഡിലൈറ്റ് സദ്യ റെഡി.!

ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…

2 days ago