സ്ത്രീകളെ അപമാനിച്ചു: സ്ത്രീകള്‍ മുറിയില്‍ കയറി തല്ലി

തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയ്.പിനായര്‍ പോസ്റ്റിട്ടു എന്നതാണ് പരാതി. ഇത് പരാതിയായി പോലീസില്‍ നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം നടത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനി പോലീസ് തങ്ങളെ അറസ്റ്റു ചെയ്താലും ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രസ്താവിച്ചു. എന്നാല്‍ വിജയ്.പിനായര്‍ക്ക് അവര്‍ക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞു.

എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുറിയില്‍ കയറുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വിജയ്.പി.നായരെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതിയുടെ മുറിയില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവ അതിക്രമിച്ച് എടുക്കുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കി ലാപ്‌ടോപ്പും മൊബൈലും പോലീസില്‍ ഏല്പിച്ചു.

വിജയ്.പി.വാരിയര്‍ മാസികകളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണെന്നും തനിക്ക് തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നും മാധ്യമങ്ങോട് സംസാരിച്ചു. എന്നാല്‍ പ്രതി കുറ്റാരോപിതനാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ഏതൊരു വ്യക്തിയുടെയും സ്വകാര്യ മുറിയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതും നിയമ വിരുദധമാണ്. അത് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിലും നിയമവിരുദ്ധമായി മര്‍ദ്ദിച്ചതിലും മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും വ്യാപകമായ പ്രതിഷേധം തുടരുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഇന്ത്യയില്‍ ഉണ്ട്. വിജയ്.പി.നായര്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എന്റെ അഭിപ്രായം പ്രകടനമാണ് നടത്തിയത് എന്നുമാണ് വിജയ്.പി.നായര്‍ പറയുന്നത്.

Newsdesk

Recent Posts

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

15 hours ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

20 hours ago

ലോ ആൻ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…

23 hours ago

പെണ്ണെല്ലാം ഓക്കെയാണ്.. പൊരുത്തങ്ങളു ഓക്കെ.. ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം?… ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ എത്തി

"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…

23 hours ago

നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 900 കടന്നു

കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…

1 day ago

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

2 days ago