തിരുവനന്തപുരം: ഒണ്‍ ലൈനായി സ്ത്രീകളെ അപമാനിച്ചുവെന്ന കാരണത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ താരവുമായ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും തമ്പാനൂരിലെ പ്രതിയായ വിജയ്.പി നായരുടെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയ്.പിനായര്‍ പോസ്റ്റിട്ടു എന്നതാണ് പരാതി. ഇത് പരാതിയായി പോലീസില്‍ നല്‍കിയിട്ടും നടപടികള്‍ കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചാണ് കയ്യേറ്റം നടത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതിന്റെ പേരില്‍ ഇനി പോലീസ് തങ്ങളെ അറസ്റ്റു ചെയ്താലും ജയിലില്‍ പോയി കിടക്കാന്‍ തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രസ്താവിച്ചു. എന്നാല്‍ വിജയ്.പിനായര്‍ക്ക് അവര്‍ക്കെതിരെ കേസൊന്നുമില്ലെന്ന് പറഞ്ഞു.
എന്നാല്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുറിയില്‍ കയറുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും വിജയ്.പി.നായരെക്കൊണ്ട് മാപ്പു പറയിപ്പിക്കുകയും അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മുറിയില്‍ അതിക്രമിച്ച് കടക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രതിയുടെ മുറിയില്‍ നിന്നും ലാപ്‌ടോപ്പ് മൊബൈല്‍ എന്നിവ അതിക്രമിച്ച് എടുക്കുകയും ചെയ്തു. പിന്നീട് പോലീസില്‍ പരാതി നല്‍കി ലാപ്‌ടോപ്പും മൊബൈലും പോലീസില്‍ ഏല്പിച്ചു.
വിജയ്.പി.വാരിയര്‍ മാസികകളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണെന്നും തനിക്ക് തമിഴ്‌നാട്ടിലെ യൂണിവേഴ്‌സിറ്റില്‍ നിന്നും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദമുണ്ടെന്നും മാധ്യമങ്ങോട് സംസാരിച്ചു. എന്നാല്‍ പ്രതി കുറ്റാരോപിതനാണെന്നും ശിക്ഷ അര്‍ഹിക്കുന്നുണ്ടെങ്കിലും ഏതൊരു വ്യക്തിയുടെയും സ്വകാര്യ മുറിയില്‍ കയറി കയ്യേറ്റം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. ആ വ്യക്തിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ അനുമതിയില്ലാതെ ഷൂട്ട് ചെയ്യുന്നതും നിയമ വിരുദധമാണ്. അത് സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. സ്ത്രീകള്‍ കയ്യേറ്റം ചെയ്തതിലും നിയമവിരുദ്ധമായി മര്‍ദ്ദിച്ചതിലും മര്‍ദ്ദന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും വ്യാപകമായ പ്രതിഷേധം തുടരുന്നുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കും ഇന്ത്യയില്‍ ഉണ്ട്. വിജയ്.പി.നായര്‍ ആരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം എന്റെ അഭിപ്രായം പ്രകടനമാണ് നടത്തിയത് എന്നുമാണ് വിജയ്.പി.നായര്‍ പറയുന്നത്.
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…
വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…
ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…