ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാലു ദിവസത്തിനുശേഷമാണ് അറിയിച്ചതെന്ന് പരാതിയുമായി ബന്ധുക്കൾ. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും വാര്‍ഡിലുണ്ടായിരുന്നിട്ടും മരിച്ചവിവരം അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാര്‍ ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലു ദിവസമായെന്ന് അധികൃതർ മറുപടി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസവും ആലപ്പുഴ മെഡിക്കൽ കോളജില്‍ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ചവിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞാണ്.
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…