ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗി മരിച്ച വിവരം നാലു ദിവസത്തിനുശേഷമാണ് അറിയിച്ചതെന്ന് പരാതിയുമായി ബന്ധുക്കൾ. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പൻ (55) ആണ് മരിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും വാര്‍ഡിലുണ്ടായിരുന്നിട്ടും മരിച്ചവിവരം അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാര്‍ ഐസിയുവില്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചിട്ട് നാലു ദിവസമായെന്ന് അധികൃതർ മറുപടി നൽകിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസവും ആലപ്പുഴ മെഡിക്കൽ കോളജില്‍ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസ് (55) മരിച്ചവിവരം ബന്ധുക്കളെ അറിയിച്ചത് രണ്ടുദിവസം കഴിഞ്ഞാണ്.