Global News

ഒമൈക്രോണ്‍ ജാഗ്രത; വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ ഒമൈക്രോൺ വകഭേദത്തിൽ കേരളത്തിലും ജാഗ്രത. കേന്ദ്രത്തിന്‍റെ ജാഗ്രതാനിര്‍ദേശം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ 7 ദിവസം കര്‍ശനമായി ക്വാറന്റീനില്‍ കഴിയണമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ കര്‍ശന പരിശോധനകള്‍ നടത്തും. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരില്‍ 5 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം നല്‍കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്. ഇവര്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൂടാതെ ക്വാറന്റൈന്‍ തീരുമ്പോഴും ആര്‍ടിപിസിആര്‍ പരിശോധന നടത്തി വൈറസ് ബാധയില്ല എന്ന് ഉറപ്പുവരുത്തണം.

പുതിയ വകഭേദം കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വിദേശത്തുനിന്നു കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കി.

യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രയേല്‍, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ബ്രസീല്‍, ബംഗ്ലാദേശ്, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അധികസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്.

ഒമിക്രോണിന് അതീവ വ്യാപന ശേഷിയാണുള്ളത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ കോവിഡ് രോഗാണുക്കളില്‍ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയില്‍ പുതുതായി കണ്ടെത്തിയ കോവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എവിടെയാകും ഈ വകഭേദം പടര്‍ന്നുപിടിക്കുകയെന്ന കാര്യത്തില്‍ വിദഗ്ദ്ധര്‍ക്ക് തീരുമാനത്തിലെത്താനായിട്ടില്ല. ഈ വകഭേദം വന്ന ചിലരില്‍ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണര്‍ത്തുന്നു. കൊവിഡിന്റെ മുന്‍ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വ്യാപകമായി പ്രചരിച്ചിരുന്നില്ല. ബീറ്റാ വകഭേദം ഇത്തരത്തിലൊന്നാണ്. ഇതുപോലെയാണോ ഒമിക്രോണ്‍ എന്ന കാര്യത്തിലും വിദഗ്ദ്ധര്‍ക്ക് വ്യക്തതയില്ല.

എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം പൊതുമാര്‍ഗരേഖ നല്‍കിയിട്ടില്ലെങ്കിലും വിദേശത്തുനിന്ന് എത്തുന്നവരെ സംസ്ഥാനത്തു കൃത്യമായി നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Sub Editor

Recent Posts

ജൂലൈ മുതൽ യുനോ എനർജി വൈദ്യുതി, ഗ്യാസ് നിരക്ക് വർധിപ്പിക്കും

ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…

43 mins ago

“ടൈറ്റാൻസ്” ജയസൂര്യ-വിനായകൻ  ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു.

വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.…

3 hours ago

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് അപകടം; മലയാളി നവവരനും പൈലറ്റിനും ദാരുണാന്ത്യം

ജോർജിയ: വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി…

5 hours ago

ഒരു മാസത്തേക്ക് പഞ്ചസാര കുറച്ചാൽ…

നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…

2 days ago

ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം പിൻവലിച്ചു

ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…

2 days ago

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…

2 days ago