മോസ്‌കോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ലോക്കോമോട്ടിവ് മോസ്‌കോയുടെ ജര്‍മന്‍ പരിശീലകന്‍ മാര്‍ക്കുസ് ജിസ്‌ഡോള്‍ സ്ഥാനം രാജിവെച്ചു. ഒരു നേതാവു തന്നെ യുദ്ധത്തിന് കാരണക്കാരനായ രാജ്യത്ത് തുടരാനാവില്ലെന്ന് ജര്‍മന്‍ പത്രം ബില്‍ഡിന് അനുവദിച്ച അഭിമുഖത്തില്‍ 52-കാരനായ ജിസ്‌ഡോള്‍ പറഞ്ഞു. എന്നാല്‍ ജിസ്‌ഡോളിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയതാണെന്നാണ് ക്ലബ്ബിന്റെ പ്രസ്താവന.
കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിങ്ങള്‍ ഒരു ജനതയെ പീഡിപ്പിക്കാന്‍ ഉത്തരവിടുമ്പോള്‍ ഇങ്ങ് മോസ്‌കോയിലെ പരിശീലന മൈതാനത്ത് നില്‍ക്കാനും കളിക്കാരെ പരിശീലിപ്പിക്കാനും പ്രൊഫഷണലിസം ആവശ്യപ്പെടാനും എനിക്ക് സാധിക്കില്ല. ഇത് തീര്‍ത്തും എന്റെ വ്യക്തിപരമായ തീരുമാനമാണ്, എനിക്ക് അത് പൂര്‍ണ്ണമായും ബോധ്യമുണ്ട്.” – ജിസ്‌ഡോള്‍ വ്യക്തമാക്കി.
റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകളെയും റഷ്യന്‍ ക്ലബ്ബുകളെയും ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെയും വിലക്കുണ്ട്. ഈ ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതിനു പിന്നാലെയാണ് ജിസ്‌ഡോള്‍ റഷ്യന്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്.
ന്യൂ റോസ്: Church of God New Ross Sunday School സംഘടിപ്പിച്ച സൺഡേ സ്കൂൾ വാർഷികാഘോഷം മെയ് 31-ന്…
അയർലണ്ടിൽ, ഈ ആഴ്ചയും കനത്ത മഴ തുടരുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴ…
ഊർജ്ജ, സേവന ചെലവുകൾ വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം യൂറോ മേഖലയിലെ പണപ്പെരുപ്പം വർദ്ധിച്ചതായി യൂറോസ്റ്റാറ്റ് ഡാറ്റ വ്യക്തമാക്കുന്നു. യൂറോ…
കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ…
ഡബ്ലിനിൽ മദ്യപിച്ച് വാഹനമോടിച്ചതിന് സംശയിച്ചാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ടിഡി മാൽക്കം ബൈർൺ പാർട്ടിയെ അറിയിച്ചതായി Fianna Fáil സ്ഥിരീകരിച്ചു.…
ജൂലൈ 1 മുതൽ യുനോ എനർജി വൈദ്യുതിക്ക് 9.5% ഉം ഗ്യാസിന് 11% ഉം നിരക്കുകൾ വർദ്ധിപ്പിക്കും. വിലക്കയറ്റം ഒരു…