Global News

നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന ഇ–ബുൾ ജെറ്റിന്റെ വീഡിയോകൾ യൂട്യൂബിന് റിപ്പോർട്ട് ചെയ്യും; ഫ്രീസിങ് റിക്വസ്റ്റ് നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ

കണ്ണൂർ: ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരന്മാർ അപ്‌ലോ‍ഡ് ചെയ്ത വിഡിയോകളിൽ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാൽ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോർട്ട് നൽകുന്ന കാര്യം പരിശോധിക്കുമെന്നും ഇതുവരെ അപ്‌ലോഡ് ചെയ്ത വിഡിയോകൾ മുഴുവൻ പരിശോധിക്കേണ്ടതിനാൽ അവ ഡിലീറ്റ് ചെയ്യാതിരിക്കാൻ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നൽകിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനു പുറത്തു യാത്ര ചെയ്ത സമയത്ത് ആംബുലൻസ് സൈറൺ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോൾ നൽകാതെ പോയതും പത്രപ്രവർത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാൻ പ്രസ് സ്റ്റിക്കർ ഉപയോഗിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിന്റെയോ മോട്ടർ വാഹനവകുപ്പിന്റെയോ നടപടികൾക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. തെറ്റായ നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതു ശരിയല്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

സമൂഹ മാധ്യമങ്ങളിൽ ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ ആരാധകരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നവർക്കെതിരെയും കർശന നടപടിയെടുക്കു൦. ഇക്കൂട്ടത്തിൽ പ്രായപൂർത്തിയാവാത്തവരും ഉണ്ട്. ഇവരുടെ സമൂഹമാധ്യമ ഇടപെടൽ പരിശോധിച്ച് ജുവനൈൽ ജസ്റ്റിസ് നിയമം അനുസരിച്ച് നടപടിയെടുക്കും. വിവിധ ജില്ലകളിൽനിന്നുള്ളവർ ഇന്നലെ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്തും പൊലീസ് സ്റ്റേഷനു മുന്നിലും എത്തിയത് നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സംഘം ചേരലിന് ആഹ്വാനം നൽകിയത് ആരാണെന്ന കാര്യവും പരിശോധിക്കും.

ഇരുവരെയും പൊലീസ് മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം അവർ തന്നെ അപ്‌ലോഡ് ചെയ്ത വിഡിയോയിൽനിന്നു തന്നെ വ്യക്തമാണെന്നും അറസ്റ്റ് നടപടികൾ മാധ്യമങ്ങളും പൊലീസും വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണർ ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും സൈബർ ആക്രമണത്തിനും ഇത്തരം ആരാധകരിൽ ചിലർ ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ കേസുകളെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് സഹോദരന്മാർക്കെതിരെ കേസെടുത്തത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇരുവരും നിലവിൽ കണ്ണൂർ സബ് ജയിലിലാണ്.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

16 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago