മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖിൽ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളിൽ വെള്ളം കയറി. പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ നിലയുറപ്പിച്ചു. മലനിരകളിൽ നിന്നുള്ള വെള്ളം കുത്തിയൊലിക്കുന്നതു തുടരുകയാണ്.
ഈ മേഖലകളിലേക്കുള്ള റോഡുകൾ അടച്ചു.പല മേഖലകളും ഒറ്റപ്പെട്ടതായാണു റിപ്പോർട്ട്. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിനടിയിലായി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴക്കെടുതികൾ വ്യാപകമായ വടക്കൻ മേഖലകളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു പൊലീസ് നിർദേശിച്ചു. ഇതിനിടെ, യുഎഇയിൽ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്നലെ പുലർച്ചെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ-ദുബായ് റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…