മസ്കത്ത്: ഒമാനിൽ അതിതീവ്ര മഴയിൽ ജനജീവിതം നിശ്ചലം. സുരക്ഷാ വിഭാഗം ജാഗ്രതാ നിർദേശം നൽകി. വാദികൾ (വലിയ തോടുകൾ) കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു കുടുങ്ങിയ 18 പേരെ രക്ഷപ്പെടുത്തി. വാദികളിലകപ്പെട്ട വാഹനങ്ങളും കരയ്ക്കെത്തിച്ചു. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിലാണ്. മസ്‌കത്തിലെ മത്ര സൂഖിൽ മലയാളികളടക്കം ഒട്ടേറെ വിദേശികളുടെ കടകളിൽ വെള്ളം കയറി. പൊലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ നിലയുറപ്പിച്ചു. മലനിരകളിൽ നിന്നുള്ള വെള്ളം കുത്തിയൊലിക്കുന്നതു തുടരുകയാണ്.
ഈ മേഖലകളിലേക്കുള്ള റോഡുകൾ അടച്ചു.പല മേഖലകളും ഒറ്റപ്പെട്ടതായാണു റിപ്പോർട്ട്. താഴ്ന്ന മേഖലകൾ പൂർണമായും വെള്ളത്തിനടിയിലായി. മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഴക്കെടുതികൾ വ്യാപകമായ വടക്കൻ മേഖലകളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു പൊലീസ് നിർദേശിച്ചു. ഇതിനിടെ, യുഎഇയിൽ കാറ്റ് ശക്തമാകാൻ സാധ്യതയെന്നും തണുപ്പു കൂടുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്നലെ പുലർച്ചെ വിവിധ എമിറേറ്റുകളിൽ ശക്തമായ മഴ ലഭിച്ചു. ഷാർജ-ദുബായ് റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…