ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ് പലർക്കും തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
യു.എ.ഇ. എംബസി അധികാരികളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ വ്യാജ യാത്രാനുമതിരേഖകൾ തയ്യാറാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത്. പരാതിപ്പെട്ടിട്ടും ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സന്ദേശം ലഭിക്കുന്നവർ ഇ-മെയിലുകളോട് പ്രതികരിക്കുകയും ഇടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
വെബ്‌സൈറ്റിൽ യു.എ.ഇ. ഇമിഗ്രേഷന്റെ ലോഗോ കാണിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ അവ ഔദ്യോഗിക വെബ്‌സൈറ്റാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ഡയറക്ടറുടെ ഒപ്പും അതോറിറ്റിയുടെ ഹോട്ട്‌ലൈനായ 8005111, 043139999 എന്ന നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ യു.എ.ഇ. എംബസിക്ക് എല്ലാ പ്രവാസികൾക്കും യു.എ.ഇ.യിലേക്ക് മടങ്ങാൻ പ്രത്യേക അനുമതി നൽകാനാവില്ലെന്നും വിമാന സർവീസുകൾ ഉടനെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തട്ടിപ്പുസംഘത്തെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കോൺസുലേറ്റും എംബസിയും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പലർക്കും പണം നഷ്ടപ്പെട്ടതായാണ് വിവരം.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…