ദുബായ്: ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ സന്ദർശക വിസയിൽ തൊഴിൽ തേടി ദുബായിലേക്ക് വരേണ്ടതില്ലെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഒരു കൂട്ടം ‘തൊഴിലന്വേഷകർക്ക്’ വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.
1,374 പാക്കിസ്ഥാനികൾക്ക് ദുബായിൽ പ്രവേശനം നിഷേധിച്ചു. ഇവരിൽ 1,276 പേരെ തിരിച്ച് അയച്ചിട്ടുണ്ട്. 98 പേർ വിമാനത്താവളത്തിൽ അവശേഷിക്കുന്നു. ഇതിനിടയിൽ 300 ഇന്ത്യൻ യാത്രക്കാരെ വിമാനത്താവളത്തിൽ നിർത്തിയതായി ഇന്ത്യൻ കോൺസുലേറ്റ് പരാമർശിച്ചു.
എന്നാൽ ഇതിൽ 80 പേർക്ക് പിന്നീട് പ്രവേശനാനുമതി നൽകിയതായും, 49 പേർ ഇപ്പോഴും വിമാനത്താവളത്തിലുണ്ടെന്നും അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് റിപ്പോർട്ട്.
സന്ദർശനത്തിനായി വരുന്നവർ വിസിറ്റ് വിസയിൽ വന്നാൽ മാതിയെന്നും, രാജ്യത്തെ യാത്രാ ചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ വ്യക്തമാക്കി.
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…