റിയാദ്: ഏപ്രിൽ മുതൽ പ്രതിദിന എണ്ണ ഉൽപാദനം 1.23 കോടി ബാരലാക്കി വർധിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. ദിസവസേന 3 ലക്ഷം ബാരൽ അധികമായി ഉൽപാദിപ്പിക്കാനാണ് നീക്കം.
ഇതുസംബന്ധിച്ച് അരാംകോയുടെ ഉപഭോക്താക്കളുമായി ധാരണയായതായും സൂചിപ്പിച്ചു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം 29 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു തിങ്കളാഴ്ച കൂപ്പുകുത്തിയ എണ്ണ വില ഇന്നലെ അൽപം ഉയർന്നു. തകർന്ന ഓഹരി വിപണിയിലും ഉണർവുണ്ടായി.
എണ്ണ ഉൽപാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് സൗദിയെ ചൊടിപ്പിച്ചത്. ഇതേതുടർന്ന് സൗദി 4 മുതൽ 8 ഡോളർവരെ വില വെട്ടിക്കുറച്ചതിനുപുറമേ ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ എണ്ണ വില 3 പതിറ്റാണ്ടിലെ തകർച്ചയിലേക്കു വന്നിരുന്നത്.
കൃത്രിമബുദ്ധിയിൽ അണിയിച്ചൊരുക്കുന്ന 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' എന്ന എ.ഐ സിനിമയെ പാപ്പരാസി എന്റർടൈൻമെന്റ് കമ്പനി അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. പൗരാണിക…
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും…
ഡാളസ്: മദ്യപിച്ച് വാഹനം ഓടിച്ചതിന് ബാൽച്ച് സ്പ്രിംഗ്സ് പോലീസ് ചീഫ് ബ്രെന്റ് ഹർലിയെ കോളേജ് സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു.…
ഹൂസ്റ്റൺ: 2026-ലെ ഫിഫ ലോകകപ്പിന് ഇനി വെറും 43 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾക്ക് വേദിയാകുന്ന ഹൂസ്റ്റണിലെ വോളന്റിയർമാർക്കുള്ള ഔദ്യോഗിക…
ലാവോയിസിലെ M7 ൽ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 മണിക്ക് ശേഷം 20 ഓളം വിദ്യാർത്ഥികളുമായി പോയ കോച്ചിന്…
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു.…