ഡബ്ലിന്‍ : അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വീടുകളുടെ അടക്കമുള്ള നിര്‍മ്മാണ മേഖലയെ മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നുവെന്ന് ബിഎന്‍പി പാരിബസ് റിയല്‍ എസ്റ്റേറ്റ് സൂചിക വെളിപ്പെടുത്തി.
അടുത്തകാലത്തായി നിര്‍മ്മാണ സാമഗ്രികളുടെ വിലയും മറ്റു ചെലവുകളും കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന്റെ ഫലമായി വീടുകളുടെ നിര്‍മ്മാണവും വളരെ കുറഞ്ഞു. 21 മാസത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ബിഎന്‍ബി പരിബാസ് ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചതോടെ മൊത്തം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരുന്നു. അതില്‍ നിന്നും മാറിവരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ പുതിയ വീടുകള്‍ക്കുള്ള ഓര്‍ഡറുകളും നന്നേ കുറയുകയാണ്. ഏറ്റെടുത്ത പ്രോജക്ടുകള്‍ മാറ്റിവെയ്ക്കുന്ന സ്ഥിതിയുമുണ്ട്. വ്യവസായത്തിന്റെ മൂന്ന് പ്രധാന വിഭാഗങ്ങളിലും ചെലവുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി സൂചിക പറയുന്നു.
ഓഫീസും റീട്ടെയില്‍ പ്രോജക്ടുകളും ഉള്‍പ്പെട്ട കൊമേഴ്സ്യല്‍ ഔട്ട്പുട്ടിലും സിവില്‍ എന്‍ജിനീയറിംഗിലും കഴിഞ്ഞ മാസം വന്‍ ഇടിവാണുണ്ടായത്. ഹൗസിംഗ് ഔട്ട്പുട്ടും വളരെയധികം കുറഞ്ഞു. നാമമാത്രമായ കുറവാണ് വീടുകളുടെ ഉല്‍പ്പാദനത്തിലുണ്ടായിട്ടുള്ളതെങ്കിലും സര്‍ക്കാരിനെ ഇത് വലിയ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ബിഎന്‍ബി പരിബാസ് പറയുന്നു.
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…
ഡാലസ് : ഇർവിങ് സെൻറ് ജോർജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ് 1,…
ഡാലസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട 'ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം…
വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന്…