ഇറ്റലി: പതിനാറാം നൂറ്റാണ്ടിൽ തകർന്ന ഇറ്റാലിയൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. 1579 ഒക്ടോബർ 29ന് തകർന്ന സാന്തോ സ്പിരിറ്റോയുടെ അവശിഷ്ടങ്ങളാണ് വടക്കൻ ഇറ്റലിയിൽ ജനോവയ്ക്കടുത്തുള്ള സംരക്ഷിത സമുദ്ര പ്രദേശത്ത് 50 മീറ്റർ താഴ്ചയിൽനിന്ന് രണ്ട് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്.
നവോഥാന കാലഘട്ടത്തിലെ ഒരു കപ്പൽ തകർച്ചയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് ആദ്യമായിട്ടായതിനാൽ ഇതിനെ ‘ഏറെ മൂല്യവത്തായ കണ്ടെത്തൽ’ എന്നാണ് ചരിത്രകുതുകികൾ വിലയിരുന്നത്. സാന്തോ സ്പിരിറ്റോയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ചരിത്രകാരന്മാരും മുങ്ങൽ വിദഗ്ധരും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നാവിഗേഷൻ ഉപകരണങ്ങളായ സെക്സ്റ്റന്റുകൾ, ആയുധശേഖരങ്ങൾ, ആങ്കറുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ സമുദ്രാടിത്തട്ടിൽ കിടക്കുന്ന സാന്തോ സ്പിരിറ്റോയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചരിത്രകാരനും ഡൈവിംഗ് സൂപ്രണ്ടുമായ അലസാന്ദ്രാ കാബെല്ല പറയുന്നു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…