ചേരാനല്ലൂർ: ചികിത്സാ സഹായത്തിനെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ അമ്മയും മകളും അറസ്റ്റിലായി. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെൺകുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത്. യഥാർഥത്തിൽ കുട്ടിക്കുള്ള ചികിത്സാ സഹായം ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്കു ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്.
വ്യാജ സന്ദേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടർന്നു പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
3 വർഷം മുൻപ് പാലായിലെ സഹകരണ ബാങ്കിൽ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യൻ. പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവർ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്.
അയർലണ്ടിലെ ടിപ്പററി കൗണ്ടിയിലെ സ്ലീവ്നമൺ (Slievenamon) മലനിരകളിൽ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ കൂടുതൽ വ്യാപിച്ചതോടെ അധികൃതർ ജാഗ്രതാ നിർദേശം…
അയർലണ്ടിൽ ഈ വാരാന്ത്യത്തോടെ വീണ്ടും മഴ തിരിച്ചെത്തുമെന്ന് മെറ്റ് ഏറൻ (Met Éireann) അറിയിച്ചു. എന്നാൽ അതുവരെ രാജ്യത്തിന്റെ ഭൂരിഭാഗം…
സൂര്യ- മമിത ബൈജു - വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ രണ്ടാം ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത്;…
അയർലണ്ടിൽ പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഓടിക്കുന്ന സ്ക്രാംബ്ലർ മോട്ടോർബൈക്കുകൾ ഗാർഡ പിടിച്ചെടുക്കുകയാണെങ്കിൽ, അവ തിരികെ ലഭിക്കാൻ ഉടമകൾ ഇനി മുതൽ ഇരട്ടിയിലധികം…
ഡബ്ലിൻ: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്…
യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ECB) ജൂലൈ 23-ലെ ധനനയ യോഗത്തിൽ പലിശനിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും ധനവിപണിയുടെയും പൊതുവായ വിലയിരുത്തൽ.…